KeralaNews

സാനിട്ടൈസര്‍ വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി,മെഡിക്കല്‍ ഷോപ്പുകളല്ലാത്തവ ലൈസന്‍സ് എടുക്കണം

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആവശ്യമുള്ള സാധനങ്ങളിലൊന്നാണ് ഹാന്‍ഡ് സാനിട്ടൈസേഴ്‌സ് കൃത്യമായ ഇടവേളകളിലുള്ള കൈകഴുകലിലൂടെയും സാനിട്ടൈസര്‍ ഉപയോഗിച്ചുള്ള കൈ തിരുമ്മലിലിലൂടെയും ഫലപ്രദമായി കൊവിഡിനെ പ്രഥിരോധിയ്ക്കാമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിക്കയിടങ്ങളിലും സാനിട്ടൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതോടെ നിലവാരമില്ലാത്ത സാനിട്ടൈസറുകളുടെ കുത്തൊഴുക്കുമാരംഭിച്ചു. ഈ സാഹചര്യത്തിലാണ് സാനിട്ടൈസര്‍ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷന്‍ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകള്‍ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും അലോപ്പതി മരുന്നുല്‍പ്പാദന ലൈസന്‍സോടെ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കുന്നതിന് വില്‍പ്പന ലൈസന്‍സുകള്‍ വേണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്റ് സാനിറ്റൈസറുകള്‍ വിതരണവും വില്‍പനയും നടത്തുന്നതിന് ലൈസന്‍സ് എടുക്കണം.

ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940ലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ഫാറം 20എ/20ബി/20 ലൈസന്‍സുകള്‍ ഉളള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കാവൂ.

ആയുര്‍വേദ ലൈസന്‍സിന്റെ കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. കോസ്മെറ്റിക് ഉല്‍പ്പാദന ലൈസന്‍സ് പ്രകാരം നിര്‍മ്മിച്ച് വിതരണം/വില്‍പ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കണ്‍ട്രോളര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button