KeralaNews

റെജി മലയില്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപ

കൊച്ചി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റെജി മലയില്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപയാണെന്ന് കണ്ടെത്തല്‍. ഇതുവരെ ഇയാള്‍ക്കെതിരെ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും 60 ഓളം എടിഎം കാര്‍ഡുകള്‍, 6 പാന്‍ കാര്‍ഡുകള്‍, എന്നിവയും പിടിച്ചെടുത്തു.

കരം അടച്ച രസിത് കൃത്രിമമായി ഉണ്ടാക്കിയും പണം തട്ടിയെടുത്തയായി പരാതിയുണ്ട്. റെജി ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. റെജിയും ഭാര്യയും ചേര്‍ന്നാണ് തട്ടിപ്പ് അസൂത്രണം ചെയ്തത്. ഭാര്യയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാജരേഖ ചമച്ച് പണം തട്ടിയകേസില്‍ പിടിയിലായ റെജി മലയിലിനെതിരെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. ആലുവ കുറുമശേരി സ്വദേശി പ്രകാശന് 65 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയാണ് റെജി വരുത്തിവെച്ചത്. പ്രകാശാന്റെ വസ്തു ഉപയോഗിച്ച് ബാങ്ക് ലോണ്‍ എടുത്തായിരുന്നു തട്ടിപ്പ്. 2017 ലാണ് ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തി തരാമെന്ന വ്യാജേന റെജി മലയില്‍ പരേതനായ ആലുവ സ്വദേശി മാളിയക്കല്‍ പ്രകാശിനെ സമീപിക്കുന്നത്. 4 സെന്റ് വീടും സ്ഥലവും ഈടുവെച്ച് 19 ലക്ഷത്തിലധികം രൂപ ലോണും പാസാക്കി നല്‍കി.

എന്നാല്‍ പ്രകാശന് ലഭിച്ചത് ആകട്ടെ 3.30 ലക്ഷം മാത്രം. പിന്നിട് ലോണ്‍ പൂര്‍ണമായും അടച്ചു തീര്‍ക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് റെജി മലയില്‍ പ്രകാശാന്റെ വസ്തു പണയപെടുത്തി ബാങ്കില്‍ നിന്നും 64 ലക്ഷം രൂപ വയ്പ്പ എടുത്തതായി അറിയുന്നത്. മരിക്കുന്നതിന് മുന്‍പ് പ്രകാശന്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് ജീവനകാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ഇതിനോടകം തന്നെ നന്ദുവിന് വലിയൊരു തുക ചെലവായിട്ടുണ്ട്. ഇതിനിടയിലാണ് ലോണ്‍ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദം. റെജി മലയില്‍ പിടിയിലായ പശ്ചാത്തലത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button