24.4 C
Kottayam
Sunday, September 29, 2024

പോർഷെ അപകടം; 17-കാരന് മദ്യം നൽകിയ പബ് അടച്ചുപൂട്ടി എക്‌സൈസ്

Must read

മുംബൈ: പുണെയില്‍ 17-കാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മദ്യം നല്‍കിയ പബ് അടച്ചുപൂട്ടി എക്സൈസ്. നിയമം ലംഘിച്ച് മദ്യം നല്‍കിയെന്ന പേരിലാണ് പബ് സീല്‍ ചെയ്തത്. മധ്യപ്രദേശിലെ അബ്കാരി നിയമപ്രകാരം 25 വയസ്സാണ് മദ്യം വാങ്ങിക്കാനുള്ള പ്രായം.

ബാര്‍ ഉടമയെ നേരത്തെ പൂണെ പോലീസ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് പബ് അടച്ചുപൂട്ടിയത്. സംഭവത്തില്‍ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ബാര്‍മാനേജരും, കാര്‍ ഓടിച്ച 17 കാരന്റെ അച്ഛനും നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് 17 കാരന്‍ അറസ്റ്റിലായെങ്കിലും 15 മണിക്കുറിന് ശേഷം ജാമ്യം ലഭിച്ചിരുന്നു. 17 വയസ്സും എട്ടുമാസവുമായിരുന്നു കാര്‍ ഓടിക്കുമ്പോള്‍ കൗമാരക്കാരന്റെ പ്രായം. മകന് ലൈസന്‍സ് ഇല്ലെന്നറിഞ്ഞിട്ടും വാഹനം നല്‍കിയെന്ന കേസാണ് അച്ഛനെതിരേ ചുമത്തിയിരിക്കുന്നത്. മാത്രമല്ല പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ മദ്യപാന പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ അനുവാദം നല്‍കിയെന്ന വകുപ്പുമുണ്ട്.

പ്ലസ്ടു വിജയിച്ചതിന്റെ ആഘോഷത്തിനായിരുന്നു 17 കാരനും സുഹൃത്തുക്കളും ഞായറാഴ്ച പബിലെത്തിയത്. അവിടെവെച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞയാറാഴ്ച വൈകീട്ടായിരുന്നു മദ്യപിച്ച ശേഷം 17 കാരന്‍ ഓടിച്ച പോര്‍ഷെ ആഢംബര കാര്‍ കല്ല്യാണി നഗറില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചത്. 2മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍. അപകടത്തില്‍ രണ്ട് യുവ എന്‍ജിനയര്‍ കൊല്ലപ്പെടുകയും ചെയ്തു.

മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് അവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വനി കോഷ്ത(24) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week