24.4 C
Kottayam
Sunday, September 29, 2024

ഫോണ്‍ സ്വിച്ച്ഡ് ഓഫ്,ഹരിദാസന്‍ ഒളിവില്‍;വ്യാജനിയമന വിവാദത്തില്‍ ഗൂഡാലോചന?

Must read

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണക്കേസിൽ ഒരാൾ അറസ്റ്റിലാകുമ്പോൾ അന്വേഷണത്തിൽ ട്വിസ്റ്റുകൾക്ക് സാധ്യത. മന്ത്രിയുടെ ഓഫീസിന്റെ പേരുപറഞ്ഞ് തട്ടിപ്പുനടത്തിയെന്നു കരുതുന്ന അഖിൽ സജീവിന്റെ സുഹൃത്ത് കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഡ്വ. റയിസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തത്. അതിനിടെ കേസിലെ പരാതിക്കാരൻ ഹരിദാസ് ഒളിവിൽ പോയി. ഇതോടെ കേസിൽ ദുരൂഹത കൂടുകയാണ്.

ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയ റയിസിനു ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെ.പി.ബാസിതിനെ ചോദ്യംചെയ്ത് വിട്ടയച്ചു. ഹരിദാസനോടും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറഞ്ഞു.

ആയുഷ് മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് റോഡിൽവച്ച് കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ വാദവും പൊളിഞ്ഞുവെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്തിരുന്നു. നേരത്തെ പൊലീസിന് നൽകിയ മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സിസിടിവി പരിശോധനയിലാണ് ഹരിദാസൻ തുടർച്ചയായി പറഞ്ഞ കള്ളങ്ങളെല്ലാം പൊളിഞ്ഞത്.

സെക്രട്ടറിയറ്റിന് സമീപം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഉടൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇത് തിരുത്തി. അഖിൽ സജീവ് പറഞ്ഞതനുസരിച്ച് സെക്രട്ടറിയേറ്റിന് സമീപത്തുനിന്ന് പ്രസ് ക്ലബ്ബ് ഭാഗത്തേക്ക് നടന്നെന്നും അഖിൽ മാത്യുവെന്ന് പരിയചപ്പെടുത്തിയ വ്യക്തിക്ക് പണം നൽകിയെന്നുമാണ് ഹരിദാസൻ നൽകിയ മൊഴി.

ഇതുപ്രകാരമാണ് കന്റോൺമെന്റ് പൊലീസ് ഈ ഭാഗത്തെ സിസിടിവികൾ പരിശോധിച്ചത്. പ്രസ്‌ക്ലബ് ഭാഗത്തേക്ക് നടക്കുന്ന ഹരിദാസൻ പാതി വഴിയിൽ തിരികെ നടക്കുന്നതും കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപമെത്തി മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ വഴിയിലെവിടെയും ഹരിദാസൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല.

അഖിൽ സജീവിനും ലെനിൻ രാജിനുമായി 75000 രൂപ നൽകിയതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ കേസുമായി ബന്ധപ്പെട്ട് ഹരിദാസൻ നടത്തിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മന്ത്രിയുടെ ഓഫീസിന് പണം നൽകിയെന്ന് ഹരിദാസൻ മൊഴി നൽകിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. ഈ ദിശയിലും പൊലീസ് അന്വേഷണമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിദാസൻ ഒളിവിൽ പോയതെന്നാണ് സൂചന.

ബാസിതിനെയും റയിസിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്തത്. ആയുഷ് മിഷന്റെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരുള്ള വ്യാജ ഇ-മെയിലുകൾ നിർമ്മിച്ചത് റയിസാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനുപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ കത്തുണ്ടാക്കിയതും റയിസാണ്. അഖിൽ സജീവുമായി ഇയാൾക്കു സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. അഖിൽ സജീവന്റെ ഫോൺ റയിസാണ് ഉപയോഗിച്ചിരുന്നത്.

നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട അഖിൽ സജീവന്റെയും ലെനിന്റെയും അടുത്ത സുഹൃത്താണ് റയിസ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി. ബാസിതിന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരും. പരാതിക്കാരൻ ഹരിദാസനോടു ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും അയാൾ ഹാജരായില്ല. ഇയാളെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒളിവിൽ പോയെന്നും പൊലീസ് സംശയിക്കുന്നു. ഹരിദാസൻ ഒളിവിൽ പോയത് അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണെന്നും സൂചനയുണ്ട്.

മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകൾക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം അഖിൽ പി.മാത്യു കോഴ വാങ്ങിയെന്ന ആരോപണം വിവാദമായിരുന്നു. 2 ദിവസം കഴിഞ്ഞ് നിയമന ഉത്തരവിന്റെ ഇ മെയിൽ വന്നെന്നും പരാതിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week