23.9 C
Kottayam
Thursday, June 4, 2026

കേരളം മറ്റൊരു ഗള്‍ഫാകുമോ? പെട്രോളിയം പര്യവേക്ഷണം ആരംഭിക്കാന്‍ കേന്ദ്ര സ്ഥാപനം

Must read

കൊച്ചി:മരുഭൂമിയായി കിടന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ ഗതിമാറ്റിയത് പെട്രോളിയം സാന്നിധ്യം കണ്ട് പിടിച്ചതായിരുന്നു. പെട്രോളിയ കണ്ടുപിടുത്തത്തോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ വികസിക്കുക മാത്രമല്ല, അതിന്റെ ഗുണം കേരളം ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തുകയും ചെയ്തു. പശ്ചിമേഷ്യല്‍ രാഷ്ട്രങ്ങള്‍ മാത്രമല്ല, വെനസ്വേല, റഷ്യ, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളുടേയും പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് എണ്ണ കയറ്റുമതിയാണ്.

ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ആവശ്യമായതിന്റെ 85 ശതമാനത്തിലേറെയും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമാണ് പ്രധാന ഇറക്കുമതിക്കാർ. ആസാം, ഗുജറാത്ത് തുടങ്ങിയ ഏതാനും മേഖലകളിലാണ് ഇന്ത്യയില്‍ പെട്രോളിയം ഖനനം നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സ്ഥലത്ത് കൂടി പെട്രോളിയം ഖനനം നടത്താനുള്ള സാധ്യതയുണ്ടോയെന്ന പരിശോധനകള്‍ നടക്കുകയാണ്. അതും നമ്മുടെ കൊച്ച് കേരളത്തില്‍.

കേരള -കൊങ്കൺ മേഖലയിൽ ഓഫ്ഷോർ എണ്ണ, വാതക പര്യവേഷണം പുനഃരാരംഭിക്കുമെന്നാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേൻ (ഒഎന്‍ജിസി) അറിയിക്കുന്നത്. മൂന്നു വർഷത്തിനകം പര്യവേഷണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പര്യവേഷണവിഭാഗം ഡയറക്ടർ സുഷമ റാവത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചി, കൊല്ലം മേഖലകളിലുൾപ്പെടെ 19 ഇടങ്ങളില്‍ നേരത്തെ പര്യവേക്ഷണം നടന്നിരുന്നു. കടലിന്റെ അടിത്തട്ടിൽ നിന്ന് ഇരുപതിനായിരം മീറ്റർ ആഴത്തിൽ വരെ പര്യവേഷണം നടത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡ് കൊല്ലത്ത് കുഴിച്ച എണ്ണക്കിണറിൽ എണ്ണ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊടുങ്ങല്ലൂരിന് സമീപം സി എച്ച് വൺ വൺ എന്ന കിണർ എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു.

- Advertisement -

നിരവധി ശാസ്ത്രീയ പരിശോധനകള്‍ നടത്തി വിശകലനം ചെയ്തുവേണം ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍. കേരളത്തിന് പുറമെ മുംബയ്, കാവേരി, ത്രിപുര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും പര്യവേഷണം തുടരുകയാണ്. കൂടുതൽ ആഴത്തിൽ പര്യവേഷണം നടത്തുന്നതിനുള്ള ഉയർന്ന ചെലവ്, ലാഭകരമായി ഖനനം ചെയ്യാനുള്ള സാധ്യത കുറവ്, അത്യാധുനിക സാങ്കേതികവിദ്യകളുടെ അഭാവം എന്നിവയാണ് പ്രധാന വെല്ലുവിളികളെന്നും സുഷമ റാവത്ത് കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week