25.5 C
Kottayam
Friday, September 27, 2024

പോക്കറ്റിൽ എപ്പോഴും ഒരുലക്ഷം രൂപ കരുതുന്ന സ്വഭാവം; ജോർജിൻ്റെ കൊലയാളികൾ കാണാമറയത്ത്

Must read

പത്തനംതിട്ട: പിതാവിന്റെ സംസ്കാരത്തിന് മുൻപ് പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിൽ മൈലപ്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജോർജ് ഉണ്ണൂണ്ണിയുടെ മകനും കുടുംബവും. ഇന്ന് ഉച്ചയ്ക്കാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്ര ജങ്ഷനിലെ സ്വന്തം കടയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) യെ കണ്ടെത്തിയത്.

വൈകുന്നേരം കട അടച്ചു വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ വന്ന കൊച്ചുമകനാണ് ജോർജ് ഉണ്ണൂണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇതിനിടെ, കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇതിൽ കൃത്യത്തിന് സഹായം നൽകിയ മൈലപ്രയിലെ ഓട്ടോ ഡ്രൈവറുമുണ്ട്.

നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും വ്യക്തത ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് നിലപാട്. ഇന്നലെയും പ്രദേശത്ത് പോലീസ് പരിശോധനകൾ സജീവമായിരുന്നു. ഒരു തെളിവും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് പറയുന്നു. മരിച്ച ജോർജിന്റെ സ്വഭാവവും കടയിലെ ഇടപാടുകളും കൃത്യമായി അറിയുന്നവരാകാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ സംശയം.

സംഭവസമയം ജോർജ് ഉണ്ണൂണ്ണിയുടെ കഴുത്തിൽ എട്ടു പവന്റെ മാലയും ഒരു പവന്റെ കുരിശും ഉണ്ടായിരുന്നതായി മകൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൂടാതെ, ഒരു ലക്ഷം രൂപ മിക്കപ്പോഴും ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടാകും. കടയിലേക്ക് സാധനങ്ങളുമായി വരുന്ന മൊത്ത വ്യാപാരികൾക്ക് വില പണമായാണ് നൽകുന്നത്. നേരത്തെ കരാർ എടുത്തു വീടുകൾ നിർമിച്ചു നൽകിയിരുന്ന കാലം മുതൽ ഈ രീതിയാണ് തുടരുന്നത്.15 വർഷം മുൻപ് കച്ചവടം ആരംഭിച്ചിട്ടും ഈ രീതിക്ക് മാറ്റം വരുത്തിയില്ല. അതിനാൽ എപ്പോഴും പണം കൈയിൽ കരുതും.എന്നാൽ മരിക്കുമ്പോൾ എത്ര തുക ഉണ്ടായിരുന്നു എന്നറിയില്ലെന്ന് മകൻ ഷാജി പറഞ്ഞു.

പുലർച്ചെ വീട്ടിൽനിന്നു പോരുന്നതിനാൽ രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരുന്നതായിരുന്നു പതിവ്. വിശാലമായാണ് കടയുള്ളത്. ഇതിൽ അകത്തെ മുറിയിലേക്ക് അധികം ആരെയും കടത്തിവിടാറില്ല. വെയിലടിക്കാതിരിക്കാൻ പച്ചപ്പടുത കടയ്ക്ക് മുന്നിൽ താഴ്ത്തിയിടാറുണ്ട്. ഇത് നിവർത്തിയാൽ പിന്നീട് കടയുടെ അകത്തെ സംഭവം അത്ര പുറത്തേക്ക് കാണാൻ പറ്റില്ല. ഇതും കൊലയാളികൾ മുതലാക്കിയിട്ടുണ്ടാകും എന്നും പോലീസ് നിരീക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week