24 C
Kottayam
Thursday, June 4, 2026

പത്മപ്രിയ അന്ന് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി ഭാ​ഗ്യലക്ഷ്മി

Must read

കൊച്ചി:ഡബ്ബിം​ഗ് ആർട്ടിസ്റ്റ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ഭാ​​ഗ്യലക്ഷ്മി. തൊണ്ണൂറുകളിൽ മലയാള സിനിമകളിലുണ്ടായ പല ശ്രദ്ധേയ നായികാ കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ഭാ​ഗ്യലക്ഷ്മിക്കാണ്. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് സിനിമകളിൽ പലതിലും ഡബ് ചെയ്തത് ഭാ​ഗ്യലക്ഷ്മിയാണ്. ഭാ​ഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് വൻ ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. വെട്ടം സിനിമയിലെ വീണ, ചന്ദ്രലേഖയിലെ ലേഖ എന്നീ നായികാ കഥാപാത്രങ്ങളുടെ ശബ്ദം ഭാ​ഗ്യലക്ഷ്മിയുടേതാണ്.

ഇപ്പോഴിതാ ഡബ്ബിം​ഗ് മേഖലയിലെ അനുഭവം പങ്കുവെച്ച് കൊണ്ട് ഭാ​ഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉർവശി, പത്മപ്രിയ എന്നീ നടിമാരെക്കുറിച്ചാണ് ഭാ​ഗ്യലക്ഷ്മി സംസാരിച്ചത്. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ ശബ്ദത്തിന് പകരം സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് നൽകാൻ ഒരുഘട്ടത്തിൽ ഉർവശി തീരുമാനിച്ചിരുന്നു. ഇതിനെ ഭാ​ഗ്യലക്ഷ്മി പ്രശംസിക്കുന്നു.

ഉർവശി കാണിച്ചതാണ് ഏറ്റവും തന്റേടമുള്ള പ്രവൃത്തി. ഉർവശിക്ക് ഞാനായിരുന്നു ഏറ്റവും കൂടുതൽ ഡബ് ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ അവരുടെ ചില വാക്കുകൾ എനിക്ക് യോജിക്കാൻ പറ്റാത്തത് കൊണ്ട് ഇനി ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാൻ മാറി നിന്നു. മറ്റ് പലരും ഡബ് ചെയ്തപ്പോൾ അതിലും ഭേദം സ്വന്തമായി ഡബ് ചെയ്യുന്നതാണെന്ന് ഉർവശിക്ക് തോന്നി. അവർ സ്വന്തമായി ഡബ് ചെയ്തു. അത് അന്തസുള്ള പ്രവൃത്തിയായാണ് എനിക്ക് തോന്നിയത്.

അതേസമയം പത്മപ്രിയ ഒരിക്കൽ പറഞ്ഞത് അവർക്ക് പല സിനിമയിലും പലരും ശബ്ദം കൊടുത്തിട്ടുണ്ട്, ചിലരുടെ ഡബിം​ഗ് കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയിട്ടുണ്ടെന്നാണ്. ഡബിം​ഗ് ആർട്ടിസ്റ്റുകൾ ഒറ്റക്കെട്ടായി സമരം ചെയ്തു. ഇനി അവർക്ക് ശബ്ദം കൊടുക്കില്ലെന്ന് പറഞ്ഞു. അതോടെ അവർ മാപ്പ് പറയുകയും പിന്നീട് അവർക്ക് ശബ്ദം കൊടുക്കുകയും ചെയ്തു. പത്മപ്രിയ അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അന്ന് പല മാധ്യമങ്ങളും ചോദിച്ചു.

- Advertisement -

അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷെ അവർക്ക് ഭാഷ അറിയണം. മലയാളം ഉച്ചരിക്കാൻ പോലും അറിയാത്ത ആൾ മലയാളത്തിൽ ഡബ് ചെയ്തത് ശരിയല്ല എന്ന് പറയണമെങ്കിൽ അവർക്ക് സ്വന്തമായി ശബ്ദം കൊടുക്കാൻ സാധിക്കണം. എനിക്ക് അവരുടെയൊന്നും ശബ്ദം ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ‌ സ്വന്തമായി ശബ്ദം കൊടുത്തു എന്ന് പറയുമ്പോഴാണ് അത് കുറേക്കൂടി ബഹുമാന്യമാകുകയെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി.

- Advertisement -

അഭിമുഖത്തിൽ ഡബ്ല്യുസിസി സംഘടനയെ വിമർശിച്ചും ഭാ​ഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലും ഹൈറാർക്കി ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവരോട് പരാതി പറയാൻ സാധിക്കില്ല. അവർ വലിയ ആളുകളാണ്. അറിയാത്ത നമ്പറുകളിൽ നിന്നും കോൾ വന്നാൽ എടുക്കില്ല. ഡബ്ല്യുസിസിയിലെ അം​ഗങ്ങളാരും തന്നോട് പൊതു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. പലപ്പോഴും തന്നെ മാറ്റി നിർത്തുകയാണ് ചെയ്തതെന്നും ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week