25.9 C
Kottayam
Saturday, September 28, 2024

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സഹായിച്ചു; വെളിപ്പെടുത്തലുമായി പി.വി അന്‍വര്‍

Must read

മലപ്പുറം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയടക്കം സഹായം തനിക്ക് ലഭിച്ചെന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. നിലമ്പൂരില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം അറിയണമെങ്കില്‍ ബി.ജെ.പിയുടെ വോട്ട് പരിശോധിച്ചാല്‍ മതി.

സംസ്ഥാനത്ത് 120 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിക്കേണ്ടതായിരുന്നു. ആ ജനവിധി അട്ടിമറിച്ചത് വര്‍ഗീയ ശക്തികളായ മുസ്‌ലിം തീവ്രവാദികളുടെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകള്‍ യു.ഡി.എഫ് വാങ്ങിക്കൊണ്ടാണ്. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചതും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതും ഇതിന്റെ ഉദാഹരണമാണ്. നിലമ്പൂരില്‍ ബി.ജെ.പിയുടെ 8000 വോട്ട് യു.ഡി.എഫിന് ലഭിച്ചു. അതിനെയെല്ലാം മറികടന്നാണ് നിലമ്പൂരിലെ തന്റെ വിജയം.

മന്ത്രിസഭയില്‍ അംഗമാകാനല്ല മത്സരിച്ചത്. മത്സരിക്കുക, പെട്ടെന്ന് മന്ത്രിയാകുക എന്നത് യു.ഡി.എഫ് സംസ്‌കാരമാണ്. ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്നുമാണ്. അങ്ങനെയൊരു ചോദ്യം എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് ഒരിക്കലും ഉയരില്ല. നാടിന്റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തന്നെ നിയോഗിച്ചത്. ആ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ടയാളാണ് താന്‍.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. വ്യക്തിപരമായി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവര്‍ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്പൂരിലെ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ സഹായിച്ചാണ് താന്‍ വിജയിച്ചത്. അതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമുണ്ടാകും.

രാഷ്ട്രീയം കച്ചവടമാക്കിയവരാണ് യു.ഡി.എഫ് നേതാക്കള്‍. തനിക്ക് രാഷ്ട്രീയം കച്ചവടമല്ല. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കേരളത്തില്‍ കച്ചവടം ചെയ്യാന്‍ എതിരാളികള്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ആഫ്രിക്കയല്ല, അന്റാര്‍ട്ടിക്കയിലാണെങ്കിലും പോയി കച്ചവടം ചെയ്യും. അത് തന്റെ വ്യക്തിപരാമയ ആവശ്യമാണ്.

തന്റെ കച്ചവടമൊന്നും വികസനത്തെ ബാധിച്ചിട്ടില്ലെന്ന തെളിവാണ് ജനവിധി. 700 കോടി രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നമ്പര്‍ വണ്‍ വികസനം വരുന്ന മണ്ഡലമാക്കി നിലമ്പൂരിനെ മാറ്റും. ജില്ല ആശുപത്രിയുടെ വികസനമാണ് പ്രഥമ പരിഗണന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും -പി.വി. അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week