27.4 C
Kottayam
Thursday, June 4, 2026

മടക്കിയെത്തിയ്ക്കുന്നത് 80,000 പ്രവാസികളെ; ആദ്യഘട്ടത്തില്‍ 2,250 പേര്‍; കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി

Must read

തിരുവനന്തപുരം • വിദേശ രാജ്യങ്ങളില്‍ നിന്ന് ആകെ 80,000 പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ 2,250 പേരെയാണ് നാട്ടിലെത്തിക്കുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാകും ഇവരെ നാട്ടിലെത്തിക്കുക. മാലിദ്വീപ്‌, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും കപ്പലുകളിലും പ്രവാസികളെത്തും. മാലിയില്‍ നിന്നും രണ്ടും യു.എ.ഇയില്‍ നിന്ന് ഒരു കപ്പലും കൊച്ചിയിലെത്തും.

നാട്ടിലെത്തുന്ന പ്രവാസികളെ നേരെ വീട്ടിലേക്ക് അയക്കില്ല. സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പി.സി.ആര്‍ ടെസ്റ്റ്‌ നടത്തും. പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കും. വീട്ടിലെത്തിയ ശേഷം ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പ്രവാസി നിരീക്ഷണ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

പ്രവാസികള്‍ക്ക് ആന്റി ബോഡി ടെസ്റ്റ്‌ നടത്തും. ഇതിനായി രണ്ട് ലക്ഷം കിറ്റുകള്‍ സമാഹരിക്കും. നിരീക്ഷണ കാലയളവിലാകും ടെസ്റ്റുകള്‍ നടത്തുക.

- Advertisement -

45,000 പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ സ്റ്റോക്കുണ്ട്. ഈ മാസാവസാനത്തോടെ 60,000 പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

161,000 പേരായിരുന്നു കേരളത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും അംഗീകരിച്ചില്ല. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കണ്ണൂരിനെ കേന്ദ്രം ഒഴിവാക്കിയെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 69,180 പേര്‍ കണ്ണൂരില്‍ ഇറങ്ങാന്‍ താല്പര്യപ്പെട്ടിരുന്നു.

മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവരെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week