26 C
Kottayam
Saturday, June 6, 2026

എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി, ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല;കാലുമാറ്റത്തിനുശേഷം നിതീഷ്

Must read

പട്ന: സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ തേജസ്വി യാദവിനെതിരേ വിമർശനവുമായി നിതീഷ് കുമാർ. തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് തങ്ങള്‍ പ്രവർത്തിച്ചതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നേരത്തേയും ഞാൻ അവർക്കൊപ്പമായിരുന്നു. എന്നാൽ വിവിധ വഴികളിൽ കൂടിയായിരുന്നു സഞ്ചരിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചിരിക്കുന്നു. തുടർന്നങ്ങോട്ടും അങ്ങനെത്തന്നെ ആയിരിക്കും. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. അതുതന്നെ ഞങ്ങൾ തുടരും. അല്ലാതെ മറ്റൊന്നുമില്ല.

തേജസ്വി ഒന്നും ചെയ്യാത്ത ആളായിരുന്നു. മുമ്പ് ഞാൻ എവിടെ ഉണ്ടായിരുന്നോ അവിടെത്തന്നെ ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നു. ഇനി മറ്റെവിടെയെങ്കിലും പോകുമോ എന്ന ചോദ്യത്തിന്റെ ആവശ്യം ഉയരുന്നില്ല’- സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

എട്ട് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ബാക്കിയുള്ളവർ വൈകാതെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ട് എൻ.ഡി.എ. സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ ബിഹാറിൽ ബി.ജെ.പി. സർക്കാർ രൂപീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. തലമുതിർന്ന നേതാവിന്റെ കൂറുമാറ്റം ഇന്ത്യ സഖ്യത്തിൽ വലിയ തോതിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യ സഖ്യം ശക്തമാണെന്നും ഇപ്പോൾ നടക്കുന്നതൊക്കെയും നല്ലതിനാണെന്നുമായിരുന്നു ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും അവസാനിപ്പിക്കുന്ന തങ്ങളായിരിക്കും, 2024 ഓടെ ജെഡിയു ഇല്ലാതാകുമെന്നും തേജസ്വി പറഞ്ഞിരുന്നു.

- Advertisement -

ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും അശാസ്ത്രീയമാണെന്നും ഇത് ഒരിക്കലും പ്രാവർത്തികമാകില്ലെന്നും തങ്ങൾ അന്നേ പറഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.

ജെഡിയു ബിജെപിയുടെ ‘സ്വാഭാവിക’ സഖ്യമാണെന്നും നദ്ദ പറയുകയുണ്ടായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ‘ഉജ്ജ്വല്‍ ബിഹാര്‍’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week