28.9 C
Kottayam
Tuesday, September 17, 2024

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറയാൻ സാധിക്കുമോയെന്ന് നിര്‍മല സീതാരാമന്‍;ഇരുസഭകളിലും ബഹളം

Must read

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം മുഴക്കി. രാജ്യസഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ മറുപടി നല്‍കി.

എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറയാന്‍ സാധിക്കില്ലെന്നത് വളരെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്ന് അവര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വന്ദാവനില്‍ തുറമുഖം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം ചൂണ്ടിക്കാട്ടിയും അവര്‍ തന്റെ ഭാഗം വിശദീകരിച്ചു. ഇടക്കാല ബജറ്റിലും സമ്പൂര്‍ണ ബജറ്റിലും മഹാരാഷ്ട്രയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ദാവനില്‍ തുറമുഖം നിര്‍മിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ബജറ്റില്‍ മഹാരാഷ്ട്രയുടെ പേര് പറഞ്ഞില്ല എന്നതിന്റെ അര്‍ഥം സംസ്ഥാനത്തെ അവഗണിച്ചുവെന്നാണോയെന്ന് ധനമന്ത്രി ചോദിച്ചു.

ബജറ്റ് പ്രസംഗത്തില്‍ ഒരു സംസ്ഥാനത്തിന്റെ പേര് പറഞ്ഞില്ലെന്ന് കരുതി, കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണോ ആര്‍ഥം? രണ്ടുസംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബജറ്റില്‍ നീക്കിയിരിപ്പ് ലഭിച്ചിട്ടുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമമാണിത്. കോണ്‍ഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിക്കുകയാണ്. ആരോപണം അപലപനീയമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരില്‍ ജോണ്‍ ബ്രിട്ടാസിനേയും പ്രിയങ്ക ചതുര്‍വേദിയേയും സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ പേരെടുത്ത് താക്കീത് ചെയ്തു. അതേസമയം, കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം, രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയില്‍ ആവര്‍ത്തിച്ചു. ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്ന ഖാര്‍ഗെയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു നിര്‍മല സീതാരാമന്റെ വിശദീകരണം. ലോക്‌സഭാ നടപടികളുടെ ആരംഭത്തില്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയെങ്കിലും ചോദ്യോത്തരവേളയില്‍ സഹകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week