22.9 C
Kottayam
Friday, September 20, 2024

വിഴിഞ്ഞത്തേക്കു വീണ്ടും മദർഷിപ്പ്; എം.എസ്.സിയുടെ വമ്പൻ കപ്പൽ വെള്ളിയാഴ്ച എത്തും

Must read

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തും. തുറമുഖത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നടക്കുന്ന ട്രയൽ റണ്ണിന്റെ ഭാഗമായാണ് എം.എസ്.സി.യുടെ ‘ഡെയ്‌ലാ’ എന്ന കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്.

ഇതോടെ വമ്പൻ മദർഷിപ്പുകൾ കൈകാര്യം ചെയ്യാനുള്ള തുറമുഖത്തിന്റെ ശേഷിയാണ് വിലയിരുത്തപ്പെടുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി നേരത്തെ മൂന്നു കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. അടുത്ത രണ്ടുമാസത്തിനുള്ളിൽ 10 കപ്പലുകൾ തുറമുഖത്തേക്ക്‌ എത്തുമെന്നാണ് സൂചന. അതിനുേശഷമായിരിക്കും വാണിജ്യതലത്തിലുള്ള പ്രവർത്തനം ആരംഭിക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് ആദ്യമെത്തിയത് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ ഡെൻമാർക്കിലെ മെസ്‌കിന്റെ(maersk) ‘സാൻ ഫെർണാൺഡോ’യെന്ന മദർഷിപ്പായിരുന്നു.

366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഡെയ്‌ലാ കപ്പലിന് 13988 ടി.ഇ.യു.(ഒരു ടി.ഇ.യു.- 20 അടി നീളമുള്ള ഒരു കണ്ടെയ്‌നർ) വാഹകശേഷിയുണ്ട്. മൗറീഷ്യസിൽ നിന്നെത്തുന്ന കപ്പൽ മുംബൈ തുറമുഖത്ത് എത്തിയശേഷമാണ് വിഴിഞ്ഞത്തേക്കു വരുന്നത്. ഡെയ്‌ലയിൽനിന്നു വിഴിഞ്ഞത്ത് യാർഡിലേക്ക്‌ ഇറക്കിവയ്ക്കുന്ന കണ്ടെയ്‌നറുകൾ തിരികെക്കൊണ്ടുപോകാൻ എം.എസ്.സി.യുടെ ഫീഡർ കപ്പലും അടുത്തയാഴ്ച എത്തും. 294.12 മീറ്റർ നീളവും 32.2 മീറ്റർ വീതിയും 4738 ടി.ഇ.യു. വാഹകശേഷിയുമുള്ള എം.എസ്.സി. അഡു-5 എന്ന ഫീഡർ കപ്പലാണ് എത്തുന്നത്.

മദർഷിപ്പുകൾ എത്തിയശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയശേഷവുമാണ് വാണിജ്യതലത്തിലുള്ള പ്രവർത്തനാരംഭം. ക്രെയിനുകളുടെ പ്രവർത്തനക്ഷമതയും കപ്പൽ തീരത്തടുപ്പിക്കുന്ന ‘മൂറിങ്ങും’ വിലയിരുത്തും. ഒക്‌ടോബറിൽ അന്താരാഷ്ട്ര ചരക്കുനീക്കം കൈകാര്യം ചെയ്തുതുടങ്ങാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. ട്രാൻസ്ഷിപ്‌മെന്റ് രംഗത്ത് നേട്ടമുണ്ടാക്കാൻ കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ് പല സേവനങ്ങൾക്കും വിഴിഞ്ഞത്ത് വാഗ്ദാനം ചെയ്യുന്നത്. ദീർഘനാൾ സഞ്ചരിക്കേണ്ട മദർഷിപ്പുകളുടെ യാത്രാസമയം കുറയ്ക്കാനും ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാനും വിഴിഞ്ഞം സഹായിക്കുമെന്നാണ് വിലയിരുത്തൽ.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week