CrimeKeralaNews

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയിൽ യുവതി ഗർഭിണി,ഭർതൃവീട്ടുകാർ കയ്യൊഴിഞ്ഞു, ഉത്തരവാദിയെ കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി

കൊല്ലം:വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

വിവാഹത്തിന് മുമ്പാണ് യുവതിയെ പ്രതി ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ യുവതിയുടെ വിവാഹം മുന്‍ നിശ്ചയപ്രകാരം നടക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍, യുവതിക്ക് ശാരീരിക അവശത അനുഭവപ്പെടുകയും, ആശുപത്രിയില്‍ പരിശോധനയില്‍ ഗര്‍ഭണിയാണെന്ന് വ്യക്തമാകുകയും ചെയ്തു.

എന്നാല്‍ സ്കാനിങ്ങില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ പ്രായം രണ്ടു മാസത്തില്‍ കൂടുതലാണെന്ന് വ്യക്തമായതോടെ, ഭര്‍ത്താവും വീട്ടുകാരും യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുമായി അടുപ്പം മുതലെടുത്ത് പ്രതി സ്വാധീനം ചെലുത്തി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

യുവതിയുടെ പരാതി ജില്ലാ പൊലീസ് മേധാവി കൊട്ടിയം പൊലീസിന് കൈമാറുകയായിരുന്നു. അന്‍സാരിക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച്‌ വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍. എം. സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, അനൂപ്, ജയചന്ദ്രന്‍, അബ്ദുല്‍ റഹിം, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button