NationalNews

മൂന്നു മാസത്തിനുള്ളില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ 27കാരി അറസ്റ്റില്‍

ഔറംഗാബാദ് : മൂന്നു മാസത്തിനിടെ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് പിടികൂടി. 27 വയസുകാരിയായ യുവതി കല്ല്യാണതട്ടിപ്പ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്‍റെ വിലയേറിയ വസ്തുക്കളുമായി വധു കടന്നു കളഞ്ഞുവെന്ന നാസിക്കിലെ യോഗേഷ് ഷിര്‍സാത്ത് എന്നയാളുടെ പരാതിയാണ് വിവാഹ തട്ടിപ്പ് റാക്കറ്റിനെ വലയിലാക്കിയത്.

അതേ സമയം കേസില്‍ അറസ്റ്റിലായ മുഖ്യകണ്ണിയായ വിജയ അമൃതക്ക് ഭര്‍ത്താവും ഒരുകുട്ടിയും ഉണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഇവര്‍ ഈ റാക്കറ്റിന്‍റെ ഭാഗമാകാന്‍ കാരണം എന്നാണ് പൊലീസിന് കിട്ടിയ വിവരം.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച് നാടുവിടുക എന്നതായിരുന്നു ഇവരുടെ പദ്ധതി. പരാതിക്കാരമായ യോഗേഷിനെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്. ഇവിടുന്ന് മുങ്ങിയ ഇവര്‍ സന്ദീപ് ഡാര്‍ഡെ എന്നയാളെ കല്ല്യാണം കഴിച്ചു. അതിന് പിന്നാലെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരു വിവാഹം കഴിച്ചു. ഭാര്യയെ കാണാതയതോടെയാണ് യോഗേഷ് പൊലീസില്‍ പരാതിയുമായി എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്ത് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button