25.5 C
Kottayam
Monday, September 30, 2024

മഞ്ജുവും ഞാനും തമ്മില്‍ ബന്ധത്തിലോ?തുറന്ന് പറഞ്ഞ് ഫുക്രു

Must read

കൊച്ചി:ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായ മലയാളം ബിഗ് ബോസണ് രണ്ടാം സീസണ്‍. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഏഴുപത് ദിവസം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. കൊവിഡ് കാരണമാണെങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ സീസണായിരുന്നു. അതിലേ ശ്രദ്ധേയനായ മത്സരാര്‍ഥിയാണ് ഫുക്രു. ഏറ്റവും പ്രായം കുറഞ്ഞ ആളാണെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ നേടിയത് ഫുക്രുവാണ്.

നടി മഞ്ജു പത്രോസിന്റെ പേരിനൊപ്പം ഫുക്രുവിന്റെ പേര് കൂടി ചേര്‍ത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മഞ്ജു പരസ്യമായി ഫുക്രുവിനെ ചുംബിച്ചുവെന്നതാണ് പലരും മോശമായി ചിത്രീകരിച്ചത്. എന്നാല്‍ അങ്ങനൊരു ബന്ധം മഞ്ജുമ്മയുമായി ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ഫുക്രുവിപ്പോള്‍.

സ്വന്തം പേരില്‍ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്നാണ് ഫുക്രുവിനോട് ചോദിച്ചത്.

‘എന്റെ ജീവിതത്തില്‍ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങള്‍ വന്നിട്ടുള്ളത്. ഞാന്‍ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാല്‍ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും എന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാന്‍ സംസാരിച്ചത് നിങ്ങള്‍ക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്. മഞ്ജുമ്മയുടെ പേരില്‍ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതില്‍ ഒരു തുള്ളി പോലും സത്യമില്ല.

അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങള്‍ തെളിയിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാമെന്ന് ഫുക്രു പറഞ്ഞു.

തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആളുകള്‍ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു.

സമയം തന്റെ ജീവിതത്തില്‍ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണത്. അതുപോലെ ജീവിതത്തില്‍ വേദനിച്ച തേപ്പുക്കഥയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ തേപ്പും ഒരുപോലെ വേദനയാണ്. എല്ലാത്തിനും ഒരുപോലെ ആഴമുണ്ട്. നമ്മുടെ സ്‌നേഹത്തിന് അനുസരിച്ചരിക്കും അത് പിരിയുമ്പോഴുള്ള വേദനയുടെ ആഴവുമെന്ന് ഫുക്രു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week