KeralaNews

ഏഴുവയസുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവ്

കാസര്‍കോട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിനെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ ജോലി ചെയ്യുന്ന കാലത്താണ് അബ്ദുള്‍ മജീദ് ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. 2016 ജനുവരി 26നും അതിന് മുന്‍പുള്ള പല ദിവസങ്ങളിലും പീഡനം നടന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് മജീദിനെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. കേസില്‍ പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button