24.6 C
Kottayam
Friday, June 5, 2026

ഇനി ആത്മീയ നാളുകളെ വരവേൽക്കാം; അഭ്യൂഹങ്ങൾക്കിടെ അമൃതയുടെ കുറിപ്പ്

Must read

കൊച്ചി:ഗായിക അമൃത സുരേഷിന്റെ ജീവിതം സോഷ്യൽ മീ‍ഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ്. സ്റ്റാർ സിം​ഗർ വേദി മുതൽ അമൃതയുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയുമെല്ലാം പ്രേക്ഷകർ കാണുന്നതാണ്. പിന്നണി ​ഗാനരം​ഗത്ത് അമൃതയ്ക്ക് വർഷങ്ങൾക്കിപ്പുറവും വലിയ തോതിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സമകാലീനരായ മറ്റേത് ​ഗായികയേക്കാളും അമൃതയുടെ വ്യക്തി ജീവിതം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

നടൻ ബാലയുമായുള്ള വിവാഹം, വിവാഹ മോചനം, ഇതിന് പിന്നാലെ വന്ന ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയവയെല്ലാം വർഷങ്ങളോളം അമൃതയെ വലച്ചു. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഈ പ്രതിസന്ധികൾ അമൃത അതിജീവിച്ചത്. പ്രത്യേകിച്ചും മകൾ അവന്തികയുടെ സാന്നിധ്യം അമൃതയ്ക്ക് മുന്നോട്ടേക്ക് നീങ്ങാൻ ശക്തി നൽകി. ആ​ദ്യ വിവാഹബന്ധം പിരിഞ്ഞതിന് ശേഷമുള്ള വിവാദങ്ങൾ അവസാനിക്കെയാണ് അമൃത സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി അടുക്കുന്നത്.

ഭർത്താവ് എന്നാണ് ​ഗോപിയെ അമൃത വിളിക്കുന്നതെങ്കിലും ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. അമൃതയേക്കാൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ് ​ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടത്, ​ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധം, പിന്നീടുണ്ടായ പിരിയൽ തുടങ്ങിയ കാരണങ്ങളാണ് ​ഗോപി സുന്ദറിനെ എപ്പോഴും വാ‍ർത്തകളിൽ നിറച്ചത്. അമൃതയും ​ഗോപി സുന്ദറും ഒരുമിച്ചതോടെ ​ഗോസിപ്പുകളുടെ ആക്കം കൂടി.

- Advertisement -
Amrutha Suresh

എന്നാൽ ഇതൊന്നും ​ഗൗനിക്കാതെ ഇരുവരും തങ്ങളുടെ ബന്ധം ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. എന്നാൽ അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഇൻസ്റ്റ​ഗ്രാമിൽ‌ അമൃതയെ ​ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്.

- Advertisement -

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കർക്കടക മാസത്തെ വരവേറ്റ് കൊണ്ടാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 15 വർഷം മുമ്പ് ഒരു കർക്കടക മാസത്തിലാണ് താൻ സൗമിത്രേ എന്ന ഭക്തി ​ഗാനം പാടിയതെന്ന് അമൃത കുറിപ്പിൽ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതെന്നും അമൃത ഓർത്തു.

Amrutha Suresh

മധുരമായ ഈ ഹൈന്ദവ ​ഭക്തി ​ഗാനം കാലാതീതമായ വരികൾ കൊണ്ടും ഈണം കൊണ്ടും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. ഇത്രയും വലിയ ഹിറ്റാകുമെന്ന് അന്ന് അറിയില്ലായിരുന്നില്ല. ഇന്ന് ഈ ഭക്തി സാന്ദ്രമായ യാത്രയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ആത്മീയ വളർച്ചയും ദൈവിക സത്തയിൽ ആശ്വാസം കണ്ടെത്താനുമായി ഹൃദയം തുറന്ന് കർക്കടകമാസത്തെ വരവേൽക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേർ അമൃതയ്ക്ക് നേരെ പരിഹാസങ്ങളുമായെത്തി. ​ഗോപി സുന്ദറുമായി പിരിഞ്ഞെന്ന് കേട്ടല്ലോ, എന്താെക്കെയായിരുന്നു കാട്ടിക്കൂട്ടലുകളെന്നാണ് ചിലരുടെ കമന്റുകൾ. പൊതുവെ അഭ്യൂഹങ്ങൾ കടുത്താൽ അമൃതയോ കുടുംബവോ വിഷയത്തോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. ഒരുമിച്ച് ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹം പരക്കുന്നത്. 2022 മെയ് മാസം 26 നാണ് ​ഗോപി സുന്ദറും അമൃതയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week