24.6 C
Kottayam
Friday, September 27, 2024

ജനിച്ചത് വെള്ളിക്കരണ്ടിയുമായി,കൈക്കൂലി വാങ്ങിയിട്ടില്ല,പിടികിട്ടാപ്പുള്ളിയുമല്ല,സുസ്മിത സെന്നുമൊത്തുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി ലളിത് മോദി

Must read

ലണ്ടന്‍: ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ ഇന്നുവരെ എന്നും സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം നടക്കുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്ത താരമാണ് സുസ്മിത. ഇപ്പോഴിതാ സുസ്മിതയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലളിത് മോദിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് സുസ്മിത വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി സോഷ്യല്‍ മീഡിയയിലൂടെ താനും സുസ്മിതയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും മോദി പങ്കുവച്ചിരുന്നു. ആരാധകരേയും സിനിമാ ലോകത്തേയും മാത്രമല്ല സുസ്മിതയുടെ കുടുംബത്തെ പോലും ഞെട്ടിച്ചുകളഞ്ഞതായിരുന്നു ഈ വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ സുസ്മിതയ്ക്കും ലളിത് മോദിയ്ക്കും ആശംസകളുമായി ഒരു വിഭാഗം എത്തുമ്പോള്‍ മറ്റൊരു വിഭാഗം പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ തനിക്കും സുസ്മിതയ്ക്കുമെതിരെയുള്ള സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും മോശം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ലളിത് മോദി രംഗത്തെത്തിയിരിക്കുന്നത്.

”എന്നെ ട്രോളുന്നതില്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്രയും രസം കണ്ടെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും മാത്രമാണ് ഞാന്‍ ചെയ്തത്. അതിലെന്താണ് തെറ്റ്. നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത് മിഡില്‍ ഏജിലാണോ, ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രി ശരിയാണെങ്കിലും സമയം ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേ. നമ്മുടെ രാജ്യത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ നോക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. ശരിയായ വാര്‍ത്ത എഴുതുക” എന്നായിരുന്നു ലളിത് മോദി കുറിച്ചത്.

”നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്കായി കുറച്ച് അറിവ് പകരട്ടെ. മിനല്‍ മോദി 12 വര്‍ഷം എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. എന്റെ അമ്മയുടെ സുഹൃത്തായിരുന്നില്ല. ആ ഗോസിപ്പ് ചില തത്പരകക്ഷികളാണ് പ്രചരിപ്പിച്ചത്. ഈ മോശം മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍ സമയമായി. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായിക്കാണും. ഒരാള്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ ആസ്വദിക്കുക”.

”നിങ്ങളേക്കാളൊക്കെ തലയുയര്‍ത്തി തന്നെയാണ് ഞാന്‍ നടക്കുന്നത്. നിങ്ങള്‍ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചാലും. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല എന്നതാണ് ഉത്തരം. ഞാന്‍ സൃഷ്ടിച്ചത് പോലൊന്ന് വേറെ ഒരാള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് പറയൂ. എന്നിട്ടത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം”.

”2008 ല്‍ ഞാന്‍ പറഞ്ഞു ഐപിഎല്‍ റിസെഷന്‍ പ്രഫ് ആണെന്ന്. എല്ലാവരും പൊട്ടിച്ചിരിച്ചു. ഇപ്പോള്‍ ആരാണ് ചിരിക്കുന്നത്. ഞാന്‍ എല്ലാം ഒറ്റയ്ക്കാണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. ബിസിസിഐയിലെ ഒരാള്‍പോലും ഒന്നും ചെയ്തിരുന്നില്ല. എല്ലാവരും വന്നത് അവരവരുടെ 500 ഡോളര്‍ വാങ്ങാനാണ്. നമ്മുടെ രാജ്യത്തെ ഒരുമിപ്പിക്കുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്ന എന്തെങ്കിലും സൃഷ്ടിച്ച ആരെയെങ്കിലും അറിയാമോ?”.

”എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വില്‍ക്കുന്നത് ഞാന്‍ കാര്യമാക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല. ഞാന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്. കൈക്കൂലി വാങ്ങിയിട്ടില്ല. റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണ് ഞാന്‍ എന്ന് മറക്കരുത്. ഞാന്‍ പണം എടുത്തിട്ടില്ല, വാങ്ങുകയായിരുന്നു. പ്രത്യേകിച്ചും പൊതുജനത്തിന്റെ പണം എടുത്തിട്ടില്ല. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല”.

”നിങ്ങള്‍ ഉറക്കം ഉണരാനുള്ള സമയമാണിത്. ബിസിസിഐയില്‍ ചേര്‍ന്നപ്പോള്‍ 40 കോടിയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നത്. 2005 നവംബര്‍ 29 ന് എന്റെ പിറന്നാളിന് ജോയിന്‍ ചെയ്തത്. വിലക്ക് വന്നപ്പോള്‍ എഥ്രയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നതെന്ന് അറിയാമോ? 47680 കോടി. ഒരു കോമാളിയെങ്കിലും സഹായിച്ചോ? ഇല്ല. എവിടെ തുടങ്ങണം എന്നു പോലും അവര്‍ക്ക് അറിയില്ലായിരുന്നു. വ്യാജ മാധ്യമങ്ങളെ ലജ്ജിക്കൂ. ഇപ്പോള്‍ അവര്‍ നായകന്മാരെ പോലെ അഭിനയിക്കുന്നു. ഒരിക്കലെങ്കിലും സത്യസന്ധത കാണിക്കൂ” എന്നു കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം നിര്‍ത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

Popular this week