KeralaNews

ഓര്‍ത്തഡോക്‌സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ

കൊച്ചി: ഓര്‍ത്തഡോക്‌സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ഇനി യോജിപ്പിന് പ്രസക്തിയില്ല. പള്ളി പിടിച്ചെടുക്കുന്നതിനെതിരെ നിയമ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയെ കാണാനും സഭയുടെ അടിയന്തര എപ്പിസ്‌കോപ്പല്‍ സൂന്നഹദോസ് തീരുമാനിച്ചു.

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പുതിയ ദിശയിലേക്കു തിരിയുന്നതിന്റെ സൂചനയാണ് സൂന്നഹദോസ് തീരുമാനങ്ങള്‍. ഇരു വിഭാഗത്തിലെയും അംഗങ്ങളുമായി നടന്നു വന്ന വിവാഹകാര്യങ്ങളെ അടക്കം ബാധിക്കുന്നതാണ് പുതിയ നയം. ഒരാഴ്ചക്കിടെ മാത്രം യാക്കോബായ സഭയ്ക്ക് നഷ്ടമായത് 5 പളളികളാണ്. പള്ളി പിടുത്തം അവസാനിപ്പിക്കതെ യോജിപ്പിന് സാധ്യതയില്ലെന്നാണ് യാക്കോബായ സഭാ നേതൃത്വം പറയുന്നത്.

സുപ്രീം കോടതി ഉത്തരവില്‍ യാക്കോബായ സഭയെ അടിച്ചിറക്കണമെന്ന് പറയുന്നില്ല. കോടതി ഉത്തരവിനെ മറയാക്കി മറ്റു ചില താത്പര്യങ്ങളാണ് നടപ്പാക്കുന്നത്. ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. ഹൈക്കോടതിയുടെ ചില ഉത്തരവുകള്‍ ദുരൂഹമാണെന്നും സൂന്നഹദോസ് കുറ്റപ്പെടുത്തി. നീതി നിഷേധം ചൂണ്ടിക്കാട്ടി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം തുടരും. തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലും സമരം ആരംഭിക്കാനും സൂന്നഹദോസ് തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button