24.6 C
Kottayam
Saturday, June 6, 2026

ഫലസ്തീനിലും ലെബനണിലും ബോംബുകൾ വർഷിച്ച് ഇസ്രയേൽ; വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രയേലി സ്ത്രീകളെ വെടിവെച്ചുകൊന്നു,സംഘര്‍ഷം കനക്കുന്നു

Must read

ഗസാ:തെക്കൻ ലെബനണിലും ഗസ്സാ സ്ട്രിപ്പിലും കനത്ത ബോംബിങ് വർഷം നടത്തി ഇസ്രയേൽ. ലെബനണിൽ നിന്നും ഫലസ്തീനി തീവ്രവാദികൾ ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം.. തെക്കൻ ലെബനണിലെ നഗരമായ ടൈറിലെ ഹമാസ തീവ്രവാദികളുടെ കേന്ദ്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ അക്രമം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങൾ.

നേരത്തെ മലമുകളിലെ പള്ളിയിലേക്ക് ഹമാസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തെ പൊലീസ് പ്രവേശന കവാടത്തിനടുത്ത് വെച്ച് തടഞ്ഞിരുന്നു., പൊലീസ് ലാത്തിച്ചാർജ്ജ് ന്യൂടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇന്നലെ അതിരാവിലെ ആയിരുന്നു ഗസ്സയിലും ഇസ്രയേൽ ആക്രമണം നടത്തിയത്. ഇവിടെനിന്നും ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഇസ്രയേൽ പ്രതികരിച്ചത്. ആയുധ നിർമ്മാണത്തിനുപയോഗിച്ചിരുന്ന ഒരു ഭൂഗർഭ നെറ്റ് വർക്ക് ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

വിമാനത്തിൽ നിന്നും തൊടുത്തുവിട്ട റോക്കറ്റുകളിൽ പലതും പതിച്ചത് റഷീദിയ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിനടുത്തുള്ള ഒരു തുറസ്സായ സ്ഥലത്തായിരുന്നു. മാലിയ പട്ടണത്തിനടുത്തുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു പാലവുംപവർ ട്രാൻസ്ഫോർമറും തകർന്നു. സ്രഷീദിയ നഗരത്തിന്റെ പുറത്തുള്ള ഒരു ഫാമിൽ പതിച്ച മിസൈൽ അനേകം ആടുകളെ കൊല്ലുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ഇസ്രയേലി പൊലീസ് പുരാതന ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ കയറിയതോടെയായിരുന്നു ഈ ആക്രമണ പരമ്പര ആരംഭിക്കുന്നത്. ഇസ്ലാമത വിശ്വാസികൾക്കും യഹൂദർക്കും ഒരുപോലെ പുണ്യമായ ഒരിടമാണ് ഇത്. തുടർന്ന് വ്യാഴാഴ്‌ച്ച ഗസ്സയിൽ നിന്നും ഹമാസ് റോക്കറ്റ് ആക്രമണം ആരംഭിച്ചു.

- Advertisement -

ഇസ്രയേലി ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രയെൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഉണ്ടായ വെടിവെയ്‌പ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ജോർദ്ദാൻ താഴ്‌വരയിലെ ഹമാരക്ക് സമീപം വച്ചായിരുന്നു കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകൾക്ക് നേരെ അക്രമികൾ വെടിയുതിർത്തത്.

- Advertisement -

അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയതായി ഇസ്രയേലി സൈന്യം അറിയിച്ചു. മരണമടഞ്ഞ രണ്ട് സ്ത്രീകളും ഏകദേശം 20 നോട് അടുത്ത് പ്രായമുള്ളവരാണ്. 45 കാരിയായ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week