23.5 C
Kottayam
Friday, September 20, 2024

ഒളിപ്പോരിന് ഇടവേള, ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബോംബിട്ട് ഇസ്രായേൽ പോർവിമാനങ്ങൾ

Must read

ബെയ്റൂട്ട് :ഹിസ്ബുള്ളയെ പരിഭ്രാന്തരാക്കിയ പേജര്‍ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രായേല്‍. ഹിസ്ബുള്ളയെ തുടച്ചുനീക്കുമെന്ന് തന്നെയാണ് ഇസ്രായേലിന്റെ പ്രതിജ്ഞ. മുമ്പ് തന്നെ ലബനന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ ഇസ്രായേല്‍ വിന്യസിച്ചിരുന്നു യുദ്ധത്തിന്റെ പുതിയ ഘട്ടമെന്നാണ് ഇസ്രായേല്‍ ഇതിനെ വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വ്യോമസേനാ താവളത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രായേല്‍ പ്രതിരോധ സേനയുടെ 98-ാം ഡിവിഷനാണ് ലെബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത്. നേരത്തെ ഗസ്സ മുനമ്പില്‍ നിലയുറപ്പിച്ച ഡിവിഷനായിരുന്നു ഇവര്‍.

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇത് വരെ ഇസ്രായേല്‍ ആണെന്ന അനുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാല്‍ പിന്നിലുള്ള കരങ്ങള്‍ തങ്ങളുടേത് തന്നെയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രാജ്യം. യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒഴിപ്പിച്ച ഇസ്രായേലികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിരവധി കഴിവുകള്‍ ഇസ്രായേലിനുണ്ടെന്ന് ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവിയും പറഞ്ഞു. അതേസമയം, ഇനി ഹിസ്ബുള്ളയോ ഇറാനോ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇസ്രായേലിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇടപെട്ടിരുന്നു. പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേജര്‍ സ്ഫോടനപരമ്പര നടന്നത്. ‘ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന് ഇറാനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ മാത്യു മില്ലര്‍ പറഞ്ഞിരുന്നു.

സംഘർഷം തുടരുന്നതിനിടെ പാലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എൻ. ഒരു വർഷത്തിനകം അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസായത്. 14നെതിരെ 124 വോട്ടുകൾക്കാണ് പ്രമേയം പാസായത്.

43 രാജ്യങ്ങൾ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നും. ഇന്ത്യയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണുണ്ടായത്. ഇസ്രായേൽ യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യക്ക് പുറമേ യു.കെ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

ഫലസ്തീൻ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു.എൻ പൊതുസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പരമാവധി 12 മാസത്തിനുള്ളിൽ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

ഗസ്സയിൽ 24 മണിക്കൂറിനിടെ 20 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. ഇതുവരെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,272 ആയി. 95,551 പേർക്ക് പരിക്കേറ്റു. റഫയിൽനിന്ന് നാല് മൃതദേഹം കൂടി ലഭിച്ചതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഫലസ്തീനി 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 37 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week