24.3 C
Kottayam
Saturday, June 6, 2026

‘വേറൊരു പണിയുമില്ലേ ? നീയൊക്കെ തെണ്ടാൻ പോ’ മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

Must read

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നിലെ യു ഡി എഫിന്റെ ഉപരോധത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ. യു ഡി എഫിന്റെ ഉപരോധത്തെത്തുടർന്ന് സെക്രട്ടറിയേറ്റ് ​ഗേറ്റിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധത്തെത്തുടർന്ന് കന്റോൺമെന്റ് ​ഗേറ്റ് വഴി അകത്തേക്ക് കയറാനെത്തിയ എം സി ദത്തനെ പോലീസ് ബാരിക്കേഡിന് അരികെ തടഞ്ഞു. പിന്നീട് അകത്ത് കയറിയപ്പോൾ മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെത്തിയപ്പോഴാണ് എം സി ദത്തൻ ഇങ്ങനെ പറഞ്ഞത്.

ബാരിക്കേഡ് കടന്ന് അകത്തു കയറിയ എം സി ദത്തൻ ഒരു പോലീസുകാരനോട് സംസാരിച്ച് നടന്നു പോകുകയായിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകർ ഉപരോധത്തെപ്പറ്റി ചോദിക്കാനായിരുന്നു ചെന്നത്. ‘ഒരു പണിയുമില്ലേടാ നിങ്ങൾക്കൊക്കെ? അങ്ങനെയാണേൽ നീയൊക്കെ തെണ്ടാൻ പോ ‘ എന്നാണ് എം. സി ദത്തൻ മാധ്യമ പ്രവർത്തകരോട് കൃത്യമായി പറഞ്ഞത്. ഞങ്ങളുടെ പണി ഇതൊക്കെത്തന്നെയല്ലേ സാറേ എന്ന് മാധ്യമ പ്രവർത്തകരും തിരിച്ചു ചോദിച്ചു.

സംസ്ഥാനത്തെ റേഷൻ വിതരണ രം​ഗത്തെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നുമുള്ള ആവശ്യത്തോടെയാണ് ഇന്ന് യു ഡി എഫ് ഉപരോധം നടത്തുന്നത്. രാവിലെ 6.30 മുതൽ സെക്രട്ടറിയേറ്റ് ​ഗേറ്റിനു മുന്നിലായി ഉപരോധം നടക്കുകയാണ്. സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യു ഡി എഫ് പ്രതിഷേധിക്കുന്നത്. നിലവിൽ കന്റോൺമെന്റ് ​ഗേറ്റ് ഒഴികെയുള്ള സെക്രട്ടേറിയേറ്റിലേക്കുള്ള എല്ലാ ​ഗേറ്റിലും ഉപരോധം നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റിനകത്തേക്ക് കയറാൻ കന്റോൺ‍മെന്റ് ​ഗേറ്റ് വഴി മാത്രമാണ് അനുവാദമുള്ളത്. ഉപരോധത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിലും ഇന്ന് ​ഗതാ​ഗത നിയന്ത്രണമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് സെക്രട്ടേറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്.

- Advertisement -

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. ‘എം.സി. ദത്തനെതിരെ യാചക തൊഴിലാളികൾ കേസ് കൊടുക്കുന്നുണ്ടെങ്കിൽ സൗജന്യ നിയമ സഹായം ചെയ്യുന്നതായിരിക്കും …!, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന അധികാരം ഉപയോഗിച്ച് യാചകരെ അപമാനിക്കുന്നത് എന്നായാലു ശരിയല്ല’ എന്ന് അഡ്വക്കേറ്റ് വൈശാഖൻ എൻ വി ഫേസ്ബുക്കിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week