25.5 C
Kottayam
Friday, September 27, 2024

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി,ട്വന്റി 20 ലോക കപ്പില്‍ സെമി കാണാതെ പുറത്ത്‌?

Must read

ദുബായ്:ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.ഗ്രൂപ്പിലെ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ അനിശ്ചിതത്വത്തിലായി. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.

35 പന്തുകൾ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്ത ഡാരിൽ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ഡെവോൺ കോൺവെ രണ്ടു റൺസെടുത്തു.17 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലാണ് പുറത്തായ മറ്റൊരു താരം.

നേരത്തെ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രമായിരുന്നു.അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ അനങ്ങാൻ അനുവദിച്ചില്ല. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു.

19 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ഇഷാൻ കിഷൻ – കെ.എൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന് കൂട്ടിച്ചേർക്കാനായത് 11 റൺസ് മാത്രം. നാലു റൺസെടുത്ത കിഷനെ മൂന്നാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി.

പിന്നാലെയെത്തിയ രോഹിത് ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നെങ്കിലും താരത്തിന്റെ ക്യാച്ച് ആദം മിൽനെ നിലത്തിടുകയായിരുന്നു. തുടർന്ന് ആറാം ഓവറിൽ കെ.എൽ രാഹുലിനെ മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. 16 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്.ഇതിനു പിന്നാലെ പ്രതീക്ഷ നൽകിയ രോഹിത് ശർമ എട്ടാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. 14 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 14 റൺസെടുത്ത രോഹിത്തിനെ ഇഷ് സോദി മാർട്ടിൻ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വിരാട് കോലിയേയും മടക്കിയ സോദി ഇന്ത്യയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.

തുടർന്ന് ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ 70 റൺസ് വരെയെത്തിച്ചു. 19 പന്തുകൾ നേരിട്ട് 12 റൺസ് മാത്രമെടുത്ത ഋഷഭ് ആദം മിൽനെയുടെ പന്തിൽ ബൗൾഡായി മടങ്ങി.
ഇതിനിടെ ആറാം ഓവറിൽ ഒരു ബൗണ്ടറി കണ്ടെത്തിയ ഇന്ത്യയ്ക്ക് പിന്നീടൊന്ന് നേടാൻ 17-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ഹാർദിക് പാണ്ഡ്യയാണ് ഒടുവിൽ ഈ ബൗണ്ടറി വരൾച്ച അവസാനിപ്പിച്ചത്.24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ 19-ാം ഓവറിൽ ബോൾട്ട് മടക്കി. ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് താരമായ ഹാർദിക്കിന് നേടാനായത്.

നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.നേരത്തെ നിർണായക മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയ്ക്കെതിരേ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനും ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറും ടീമിലെത്തി. ന്യൂസീലൻഡ് നിരയിൽ ടിം സീഫർട്ടിനു പകരം ആദം മിൽനെ ഇടംനേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week