25.5 C
Kottayam
Friday, September 27, 2024

എവറസ്റ്റ് കയറണമെങ്കിൽ ഇനി ചിപ്പ് ഘടിപ്പിക്കണം; നിയമം കര്‍ശനമാക്കുന്നു

Must read

കാഠ്മണ്ഡു:വറസ്റ്റ് കീഴടക്കാനെത്തുന്ന പര്‍വതാരോഹകര്‍ക്കായി പുതിയ സുരക്ഷ സംവിധാനവുമായി നേപ്പാള്‍ ഭരണകൂടം. ഈ സീസണ്‍ മുതല്‍ എവറസ്റ്റ് കയറാനെത്തുന്ന മുഴുവന്‍ പര്‍വതാരോഹകരും ഒരു ഇലക്ട്രോണിക്ക് ചിപ്പ് ശരീരത്തില്‍ ഘടിപ്പിക്കണം. പര്‍വതാരോഹകരെ ട്രാക്ക് ചെയ്യാനും അപകടത്തില്‍ പെടുകയാണെങ്കില്‍ എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇതുവരെ ഏതാണ്ട് മുന്നൂറോളം സഞ്ചാരികള്‍ എവറസ്റ്റ് കിഴടക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണില്‍ മാത്രം നാല് നേപ്പാളികളും ഒരു ചൈനക്കാരനും ഒരു ഇന്ത്യക്കാരനുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. എവറസ്റ്റിലെ ദുര്‍ഘടം നിറഞ്ഞ ഭൂപ്രദേശങ്ങളും തീവ്രമായ കാലാവസ്ഥയും മഞ്ഞുവീഴ്ചയുമെല്ലാം കാരണം രക്ഷാ പ്രവര്‍ത്തനങ്ങളും പലപ്പോഴും അസാധ്യമാണ്. ഇത്തരത്തില്‍ എവറസ്റ്റില്‍ കാണാതാവുന്നവരുടെ മൃതശരീരങ്ങള്‍ പോലും പലപ്പോഴും കണ്ടെത്താന്‍ സാധിക്കാറില്ല.

ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന നിലയിലാണ് പുതിയ ഇലക്ട്രോണിക് ചിപ് അവതരിപ്പിച്ചിരിക്കുന്നത്. 10 മുതല്‍ 15 ഡോളര്‍ വരെയാണ് ഇതിനായി സഞ്ചാരികളില്‍ നിന്ന് ഈടാക്കുക. എവറസ്റ്റ് ട്രക്കിങ് പാക്കേജ് നടത്തുന്ന ചില വന്‍കിട ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് ചിപ്പുകള്‍ നല്‍കുന്നുണ്ട്. പുതിയ നിയമം നടപ്പിലാവുന്നതോടെ എല്ലാവര്‍ക്കും ചിപ്പുകള്‍ നിര്‍ബന്ധമാകും.

നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലായി ഹിമാലയന്‍ മലനിരകളിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. നേപ്പാളില്‍ സാഗര്‍മാത എന്നും ടിബറ്റില്‍ ചൊമോലുങ്മ എന്ന പേരിലുമാണ് അറിയപ്പെടുന്നു. ‘പീക്-15’ എന്നായിരുന്നു ആദ്യപേര്. 1865ല്‍ ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായ ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് എവറസ്റ്റ് എന്ന പേരുനല്‍കിയത്. സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമായിരുന്നു ഇത്.

70 വര്‍ഷം മുന്‍പാണ് ഭൂമിയുടെ നെറുകയെന്ന വിശേഷണമുള്ള എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയത്. 1953 മേയ് 29-നാണ് നേപ്പാള്‍ സ്വദേശി ടെന്‍സിങ് നോര്‍ഗെയും ന്യൂസീലന്‍ഡ് സ്വദേശിയായ എഡ്മണ്ട് ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയത്.

ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിന്റെ ഒമ്പതാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. ഇപ്പോള്‍ നേപ്പാള്‍ ഭാഗത്ത് നിന്നും ചൈന ഭാഗത്ത് നിന്നുമായി ഏതാണ്ട് എണ്ണൂറോളം പര്‍വതാരോഹകരാണ് എല്ലാ വര്‍ഷവും എവറസ്റ്റ് കയറാനെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week