24.9 C
Kottayam
Saturday, June 6, 2026

ജാഗ്രത കാട്ടിയില്ലെങ്കില്‍ ഇവിടെയും ഇ.ഡി. വരും’; കെ.എസ്.എഫ്.ഇയ്ക്ക് മുന്നറിയിപ്പ് നൽകി എ.കെ. ബാലൻ

Must read

കോഴിക്കോട്: കെ.എസ്.എഫ്.ഇ-യിലും ഇ.ഡി. വരുമെന്ന മുന്നറിയിപ്പുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എ.കെ ബാലൻ പറഞ്ഞു. കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെ.എസ്.എഫ്.ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട് എ.കെ. ബാലൻ പറഞ്ഞു. നേരത്തെ കെ.എസ്.എഫ്.ഇയിൽ നടന്ന 25 കോടിയുടെ വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ‘കുറച്ചു കാലം മുമ്പായിരുന്നു കെ.എസ്.എഫ്.ഇ. കോ-ഓറേറ്റീവ് സൊസൈറ്റിയിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നത്.

24 പ്രതികളിൽ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതിൽ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏതുരൂപത്തിലായിരുന്നു നശിപ്പിച്ചത്. 10 വർഷം നീണ്ടുനിൽക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെ മാത്രം നിൽക്കും എന്ന് ധരിക്കരുത്. കരുവന്നൂർ തുടങ്ങുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മൾ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്.

കോപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് തട്ടിപ്പുകാർക്ക് വിലക്കെടുക്കാൻ സാധിച്ചത്. നമ്മൾ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കിൽ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും’, എ.കെ. ബാലൻ പറഞ്ഞു.

- Advertisement -

ചില ബ്രാഞ്ചുകളിൽ ബിസിനസ് ടാർഗറ്റ് പൂർത്തീകരിക്കാൻ വേണ്ടി വ്യാജമായ ചിട്ടി രൂപപ്പെട്ടിരുന്നു. അങ്ങനെ വരുമ്പോൾ ലിക്വിഡിറ്റിയുടെ പ്രശ്നം വരും. കമ്പനിയുടെ എഫ്.ഡിയിൽ നിന്ന് എടുത്തിട്ടായിരുന്നു ലിക്വിഡിറ്റി പ്രശ്നം പരിഹരിച്ചത്. അത് കമ്പനിയുടെ നിലനില്പിനെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു പ്രവണതയെക്കുറിച്ച് ഓഫീസേഴ്സ് യൂണിയനും വർക്കേഴ്സ് അസോസിയേഷനും മാനേജ്മെന്റും ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്ന് അദ്ദേഹം പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

‘കഴിഞ്ഞ ഒരുവർഷത്തിനിടയിൽ അതിശക്തമായ ഇടപെടലിന്റെ ഭാഗമായി പൊള്ള ചിട്ടി ഇല്ലാതാക്കാൻ സാധിച്ചു. ശാസ്ത്രീയമായിത്തന്നെ ടാർഗറ്റ് കൊടുത്തു. അതിന്റെ ഭാഗമായി കൃത്രിമമായി ടാർഗറ്റ് ഉണ്ടാക്കുന്നതിനുള്ള പരക്കം പാച്ചിൽ ഇല്ലാതായി.

2023-24 അർധവാർഷിക ചിട്ടി ബിസിനസിൽ ലക്ഷ്യംവെച്ചത് 500 കോടിയായിരുന്നു. 502.42 കോടി ബിസിനസ് നേടി. അതിൽ ഒരൊറ്റ പൊള്ള ചിട്ടിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ആരെങ്കിലും പൊള്ള ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കും’, എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week