25.5 C
Kottayam
Monday, September 30, 2024

വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു’; ഇ പി ജയരാജൻ

Must read

തിരുവനന്തപുരം: ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഹൈക്കോടതി വിധി പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യങ്ങള്‍ ഇനിയും മനസിലാക്കാനിരിക്കുന്നതേുള്ളൂ..

മനസിലാക്കിയ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തൻ്റെ ഭാഗവും തെളിവുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട ഒരുകാര്യമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തീര്‍ച്ചയായും ഈ കേസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എത്രവര്‍ഷം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ജയരാജന്‍ പറഞ്ഞു.

അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു. ആക്രമണം നടത്തുന്നതിനായി വാടക കൊലയാളികളെ അയച്ചത് കെ സുധാകരനാണെന്ന് എഫ്ഐആറിലുണ്ട്. കേസിലെ പ്രതികളിലൊരാളായ പേട്ട ദിനേശന്‍ സുധീഷ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ആര്‍എസ്എസ് ഗുണ്ടകളെ വാടകക്കെടുത്തത് സുധാകരനാണ്. ഗൂഢാലോചന നടത്തിയത് സുധാകരന്‍ തന്നെയെന്നും ജയരാജൻ പറഞ്ഞു.

ഹൈക്കോടതി അവസാന കോടതിയല്ല. സെഷൻസ് കോടതി വിധിക്കെതിരായിട്ടാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. താനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കൃത്യമായി തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ചിലപ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയേക്കാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അഴീക്കോട് നിന്നുള്ള ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ് സുധാകരന് തോക്ക് കൊണ്ടുപോയി കൊടുത്തത്. തോക്ക് വാങ്ങി നല്‍കിയത് താണാണെന്നും തെറ്റ് പറ്റിപ്പോയെന്നും ജയകൃഷ്ണന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ വെളിപ്പെടുത്തി.

താന്‍ ഫയല്‍ ചെയ്ത കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കെ സുധാകരനെ പ്രതിയാക്കാനും സുധാകരനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനുള്ള ഉത്തരവായത്. കോടതിയുടെ വിധിക്കെതിരായിട്ടാണ് ഗൂഡാലോചന കേസില്‍ നിന്ന് ഒഴിവാക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇ പി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week