25.6 C
Kottayam
Thursday, June 4, 2026

കേരളത്തിൽ സിപിഎം നന്നായി ഭരിച്ചു, അധികാരത്തുടർച്ച ലഭിച്ചു,ഇവിടെ ഞങ്ങൾക്കും ലഭിക്കും’; ഗെഹ്ലോട്ട്

Must read

ജയ്പൂർ: സി പി എമ്മിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സി പി എമ്മിന് കേരളത്തിൽ അധികാരത്തുടർച്ച ലഭിച്ചത് പോലെ ഇത്തവണ രാജസ്ഥാനിലും കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്നും ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മിച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് സി പി എം വീണ്ടും അധികാരത്തിലേറിയതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞു.

ഇത്തവണയും ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. 70 വർഷമായി കേരളത്തിൽ കോൺഗ്രസും സി പി എമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഎമ്മിന് ഭരണത്തുടകർച്ച ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചതുകൊണ്ടാണ് അത് സാധിച്ചത്. കോവിഡ് കാലത്ത് നമ്മൾ അത്ഭുതകരമായി പ്രവർത്തിച്ചു, നമ്മുടെ ഭിൽവാര മോഡൽ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് ജനങ്ങൾ മനസ്സിലാക്കുന്നു… ജനങ്ങളുടെ മാനസികാവസ്ഥ നോക്കിയാൽ മനസ്സിലാകും. അവർക്ക് നമ്മുടെ ഭരണവും പദ്ധതികളും ഇഷ്ടപ്പെട്ടു എന്ന്’. ഗെഹ്ലോട്ട് പറഞ്ഞു.

മോദിയേയും ബി ജെ പിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘മോദിയുടെ പ്രസംഗങ്ങളിൽ കഴമ്പില്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഇത് മോദിജിയുടെ തിരഞ്ഞെടുപ്പല്ല. ഞങ്ങൾ ഭരണത്തിൽ തുടരുക തന്നെ ചെയ്യും. വികസനത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും’, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ കാണാനാകില്ലെന്നും ഇനി അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞാലെ അവർ ജനങ്ങളെ തേടി വരികയുള്ളൂവെന്നും ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1993 ന് ശേഷം ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇത്തവണ ബി ജെ പിക്കാണ് മുൻതൂക്കം. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ ബി ജെ പിക്കാണ് ഭരണം പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അതുകൊണ്ട് തന്നെ കോൺഗ്രസ് സംസ്ഥാനത്തെ ചരിത്രം തിരുത്തുമെന്നുമാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ‍‍ഡിസംബർ 3 നാണ് വോട്ടെണ്ണൽ.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week