23.5 C
Kottayam
Thursday, September 19, 2024

‘യാത്രക്കാര്‍ ബന്ദികള്‍’ വഞ്ചിനാട്, ഇന്റര്‍സിറ്റി സമയക്രമത്തിൽ പരാതിയുമായി ട്രെയിന്‍ യാത്രക്കാര്‍

Must read

കൊച്ചി: യാത്രക്കാരെ ബന്ദികളാകുന്ന പരിപാടി റെയിൽവേ അവസാനിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. കോട്ടയം ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സർവ്വീസുകളുടെ സമയമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.

16341 ഇന്റർസിറ്റിയും 16303 വഞ്ചിനാട് എക്സ്പ്രസിന്റെയും സമയക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ തയ്യാറാകാത്തത് മൂലം 16303 വഞ്ചിനാടിലെ യാത്രക്കാർ കായംകുളം മുതൽ തീരാ ദുരിതത്തിലാണ്. കോട്ടയത്തു നിന്നും 6.23 നു പുറപ്പെടുന്ന വഞ്ചിനാട് കായംകുളത്തെ സമയമായ 7.28 നു മുൻപു തന്നെ മിക്ക ദിവസവും എത്താറുണ്ട്. അവിടെ തുടങ്ങുന്നു വഞ്ചനാടിന്റെയും യാത്രക്കാരുടെയും ദുരിതം.

പുതുക്കിയ സമയ പ്രകാരം 7.20നു കായംകുളത്ത് എത്തിച്ചേരേണ്ട 16341 ഇന്റർസിറ്റിക്കായി വഞ്ചി കാത്തിരിപ്പായി. അത് 15 മിനിട്ടു വരെയെങ്കിലും തുടരും. തുടർന്ന് ഇന്റർസിറ്റി പോയ ശേഷം 20 മിനിട്ടിലധികം കഴിഞ്ഞു വഞ്ചിനാട് യാത്ര പുനരാരംഭിക്കും. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കൃത്യസമയത്ത് എത്തുന്ന വണ്ടികളെ കടത്തിവിടുക എന്നതാണ് റയിൽവേ ചെയ്യേണ്ടത്. 

മാത്രമല്ല മറ്റൊരു ക്രൂര വിനോദം വഞ്ചിനാട് കായംകുളത്തു നിന്നും ആദ്യം പുറപ്പെട്ടാലും കരുനാഗപ്പള്ളി ശാസ്താംകോട്ട, പെരിനാട്; കൊല്ലം കഴക്കൂട്ടം തുടങ്ങി എവിടെയെങ്കിലും പിടിച്ച് ഇന്റർസിറ്റിയെ കയറ്റിവിടുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെ രണ്ടു വണ്ടികളും എക്പ്രസ് ട്രയിനുകൾ തന്നെ. പിന്നെ എന്തിനു ഈ വിവേചനം. ഇന്റർസിറ്റി ആദ്യം തിരുവനന്തപുരം എത്തിക്കണമെങ്കിൽ അതിനനുസരിച്ച് സമയം ക്രമീകരിക്കണം അല്ലാതെ യാത്രക്കാരെ വഴിയിൽ ബന്ദിയാക്കിയല്ല ട്രെയിൻ സർവീസ് നടത്തേണ്ടത്.

ഈ സംവിധാനം മാറിയേ തീരൂ. മുൻ കാലങ്ങളിൽ ഇതേ സാഹചര്യത്തിൽ കായംകുളം സ്റ്റേഷനിൽ പ്രത്യേക അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ആദ്യം തിരുവനന്തപുരത്ത് എത്തുന്ന ട്രയിൻ എത്തിയിരിക്കുമെന്ന്. അത്യാവശ്യ യാത്രക്കാർക്ക് വണ്ടി മാറിക്കയറാൻ അത് യോജനപ്പെടുമായിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട വിഷയത്തിൽ കുറച്ചുനാൾ റെയിൽവേ ആദ്യം വരുന്ന വണ്ടി ആദ്യം എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയപടി ആയിരിക്കുകയാണ്.  ഇതിനു മാറ്റം വരുത്താൻ റെയിൽവേ തയ്യാറാകണം. ട്രെയിൻ സമയത്ത് എത്തിക്കുന്നതിനോടൊപ്പം യാത്രക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് വാര്‍ത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week