24.4 C
Kottayam
Sunday, September 29, 2024

കേരളത്തില്‍ മത്രമല്ല തമിഴ്‌നാട്ടിലും ‘ആനവണ്ടി’ പ്രതിസന്ധിയില്‍,ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനുകളുടെ പ്രതിദിന നഷ്ടം 15 കോടി

Must read

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകളുടെ പ്രതിദിന നഷ്ടം 15 കോടി രൂപ. സർക്കാർ ബസുകളിലെ ടിക്കറ്റ് നിരക്കുവഴിയുള്ള വരുമാനം പ്രതിദിനം 25 കോടി രൂപയാണ്. എന്നാൽ, ഡീസൽ ചെലവ്, ശമ്പളം, ടോൾ നിരക്ക്, കസ്റ്റംസ് തീരുവ തുടങ്ങിയവ കണക്കാക്കിയാൽ നഷ്ടം 15 കോടി രൂപയിലെത്തും.

എട്ടു ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകളുടെ കഴിഞ്ഞ നാലുവർഷത്തെ നഷ്ടം 25,160 കോടി രൂപയാണ്. 2017-2018 കാലയളവിൽ പ്രതിദിന നഷ്ടം ഒമ്പതു കോടിയായിരുന്നത് 2021-2022 ൽ 18 കോടിയായി ഉയർന്നു. എന്നാൽ, 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയിൽ പ്രതിദിന നഷ്ടം 15 കോടിയായി കുറഞ്ഞു.

2022-ൽ ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകൾ 12,007 കോടി രൂപ വരുമാനം നേടി. ടിക്കറ്റു നിരക്കു വഴി 6,705.69 കോടിയും പരസ്യം ഉൾപ്പെടെ പ്രവർത്തനേതര വരുമാനം വഴി 5,256.86 കോടിയും നേടി. എങ്കിലും ചെലവ് 16,985 കോടിയായി ഉയർന്നു. ജീവനക്കാരുടെ ശമ്പളത്തിൽ മാത്രം 9,015 കോടി രൂപയാണ് ചെലവ്. ഇന്ധനച്ചെലവ് 4,815.94 കോടിയും വായ്പാ പലിശ നിരക്ക് 11 ശതമാനവുമാണ്.

തമിഴ്‌നാട് ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകൾക്കു കീഴിൽ 19,000 ബസുകളുണ്ട്. 1.25 ലക്ഷം ജീവനക്കാരുണ്ട്. പ്രതിദിനം 1.30 കോടി പേർ സർക്കാർ ബസുകളിൽ യാത്രചെയ്യുന്നു. 35 ലക്ഷം വിദ്യാർഥികളും 55 ലക്ഷം സ്ത്രീകളും പ്രതിദിനം സൗജന്യമായി യാത്ര നടത്തുന്നു. മുതിർന്ന പൗരർക്കും ഭിന്നശേഷിക്കാർക്കും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

സൗജന്യ യാത്രകളുടെ ടിക്കറ്റ് നിരക്ക് സർക്കാർ ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകൾക്ക് നൽകുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ടോൾ നിരക്കായി മാത്രം പ്രതിമാസം 30 കോടി രൂപ നൽകുന്നുണ്ട്. ചെന്നൈ മുതൽ കന്യാകുമാരി വരെ 13 ടോൾ പ്ലാസകളുണ്ട്. ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷങ്ങളിൽ പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും ഇതും നഷ്ടത്തിലാണ് കലാശിക്കുന്നത്.

വർധിച്ചുവരുന്ന ഡീസൽ വില, ടോൾ നിരക്ക്, കസ്റ്റംസ് തീരുവ, അസംസ്കൃത വസ്തുക്കളുടെ വില വർധന, പെൻഷൻകാർക്ക് നൽകാനുള്ള തുക, വർഷം തോറും ശമ്പള വർധന, ക്ഷാമബത്ത തുടങ്ങി വിവിധ ചെലവുകൾ വർധിച്ചത് കടുത്ത നഷ്ടത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ പഴഞ്ചൻ ബസുകൾ മാറ്റി പുതിയവ വാങ്ങാൻപോലും ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകൾക്ക് സാമ്പത്തിക സ്രോതസ്സില്ലാത്ത അവസ്ഥയാണ്. അഞ്ചുവർഷം മുമ്പാണ് സർക്കാർ ബസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ധനച്ചെലവിൽ 955 കോടി രൂപയുടെ വർധനയുണ്ടായിട്ടും ടിക്കറ്റ് നിരക്ക് വരധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week