29 C
Kottayam
Thursday, September 12, 2024

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: അക്കൗണ്ട് മരവിപ്പിച്ചു;ഡോക്ടർക്ക് നഷ്ടപ്പെട്ട പകുതിതുക തിരിച്ചുകിട്ടും

Must read

പാലക്കാട്: വെർച്വൽ അറസ്റ്റിലെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചു നൽകാൻ കോടതി ഉത്തരവ്. പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പണം നഷ്ടപ്പെട്ടവർക്ക് തിരികെ നൽകാൻ ഉത്തരവിട്ടത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നഷ്ടപ്പെട്ട തുകയിൽ നിന്ന് 2.98 ലക്ഷം രൂപ ഇത് വഴി തിരികെ ലഭിക്കും.

ആറ് ലക്ഷം രൂപയാണ് ഡോക്ടറെ വെർച്വൽ അറസ്റ്റിലാക്കി ഓൺലൈൻ വഴി തട്ടിച്ചിരുന്നത്. പണം നഷ്ടപ്പെട്ടയുടൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ(എൻ.സി.ആർ.പി)പരാതി നൽകിയത് കൊണ്ടാണ് 2.98 ലക്ഷം രൂപ നഷ്ടപ്പെടാതിരുന്നത്. ബാക്കി തുക അക്കൗണ്ടുകൾ മരവിപ്പിക്കും മുൻപ് പിൻവലിക്കപ്പെട്ടതിനാൽ തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല. പോർട്ടലിൽ ലഭിച്ച പരാതി ഉടനടി പരിഗണിച്ച അധികൃതർ പണം ആദ്യം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.

ഇതിൽ നിന്നും ചെറിയ തുകകളായി ട്രാൻസ്ഫർ ചെയ്യപ്പെട്ട അക്കൗണ്ടുകളും പിന്നാലെ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് എൻ.സി.ആർ.പിയിൽ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഓൺലൈൻ തട്ടിപ്പിലൂടെ മാറ്റപ്പെട്ട തുകയാണിതെന്ന് കാണിച്ച് പണം മാറ്റപ്പെട്ട എല്ലാ ബാങ്കുകൾക്കും പോലീസ് നിയമാനുസൃതം നോട്ടീസ് നൽകി.

ഓരോ അക്കൗണ്ടിലും എത്ര രൂപ വീതം ഉണ്ടെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് കോടതിയിലും സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കോടതി തുക തിരികെ നൽകാൻ ഉത്തരവിട്ടത്. ഒറ്റപ്പാലത്ത് വെർച്വൽ അറസ്റ്റിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയത് ഡോക്ടറടക്കം ഏഴ് പേരായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കും ഒരു വ്യവസായിക്കുമാണ് വെർച്വൽ അറസ്റ്റെന്ന ഭീഷണിയിൽ ആകെ 40 ലക്ഷം രൂപ നഷ്ടമായത്. ലഹരി മരുന്നടങ്ങിയ പാഴ്സൽ വന്നിട്ടുണ്ടെന്ന് കൊറിയർ കമ്പനിയിൽ നിന്നെന്ന വ്യാജേന വീഡിയോ കോൾ വഴി വിളിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വെർച്വൽ അറസ്റ്റിലാണെന്നും വീഡിയോ കോൾ കട്ട് ചെയ്താൽ നിയമക്കുരുക്കിൽ പ്പെടുമെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പണം തട്ടിയത്. നാർക്കോട്ടിക് സെൽ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂണിഫോമണിഞ്ഞായിരുന്നു തട്ടിപ്പ്. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ എം. സുനിൽ, എ.എസ്.ഐ വി.എൻ സിന്ധു, കെ.എ രാജീവ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, ഉരുൾപൊട്ടലിന് പിന്നാലെ ഇടിത്തീ പോലെ അപകടം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന്...

പീഡനക്കേസ്: ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡനക്കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.'ബ്രോ ഡാഡി' ഹൈദരാബാദിൽ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം...

Popular this week