KeralaNews

കോൺക്രീറ്റ് മിശ്രിതവുമായി എത്തിയ റെഡിമിക്സ് യൂണിറ്റ് വീടിനു മുകളിലേക്ക് മറിഞ്ഞു

പത്തനാപുരം: അപകടത്തിൽ നിന്നും, ജീവൻ തിരികെ കിട്ടിയിട്ടും ജീവിതം നഷ്ടമായ അവസ്ഥയിലാണ് തലവൂർ കുര അഖിൽ ഭവനിൽ രാമചന്ദ്രൻ പിള്ളയും കുടുംബവും. അപകടത്തിൽ പാടെ തകർന്ന അവസ്ഥയിലാണ് ഇവരുടെ വീട്. രാവിലെ 9.45ന് കോൺക്രീറ്റ് മിശ്രിതവുമായി എത്തിയ റെഡിമിക്സ് യൂണിറ്റ് വീടിനു മുകളിലേക്ക് മറിഞ്ഞാണു അപകടം ഉണ്ടായത്.

ഈ സമയം വീടിനുള്ളിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഗിരിജ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പൂജാ മുറിയിലേക്ക് ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ വീടിന്റെ മുൻഭാഗവും മേൽക്കൂരയും പൂർണമായി തകർന്നു. റെഡി മിക്സ് യൂണിറ്റിന്റെ ടാങ്ക് ഭാഗം വീടിനുള്ളിലേക്ക് ഇടിച്ചു കയറി ഭിത്തിയും തകർത്ത നിലയിലാണ്. വീടിന്റെ മറ്റു ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്.

മോശമായ ടയറും, കോൺക്രീറ്റ് പുറത്തേക്കു തെറിക്കുന്ന നിലയിലുമായിരുന്നു വാഹനമെന്നും മൈലം ഭാഗത്തു വച്ച് നാട്ടുകാർ തടഞ്ഞിരുന്നെന്നും വിവരമുണ്ട്. കയറ്റമുള്ള അപകട സ്ഥലത്ത് വാഹനം ഏറെ മുന്നോട്ടു പോയ ശേഷം തിരികെ ഉരുണ്ടിറങ്ങുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു.

അതിരപ്പിള്ളി: സംസ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണംവിട്ട കാര്‍50 അടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാരായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല.

റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറി.

മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപ്പും സംഘടിപ്പിച്ചുനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button