24.9 C
Kottayam
Saturday, June 6, 2026

45 ശതമാനം തൊഴിലില്ലായ്മ,വൈദ്യുതി 13 മണിക്കൂര്‍, 96 ശതമാനം വെള്ളം കുടിയ്ക്കാന്‍ യോഗ്യമല്ല’ഭൂമിയിലെ തുറന്ന ജയില്‍’ഗാസയുടെ കഥയിങ്ങനെ

Must read

ഗാസ സിറ്റി: ഇസ്രായേലിനോട് സാമ്പത്തികമായോ സായുധമായോ ഒരിക്കലും കിടപിടിക്കാന്‍ പറ്റാത്ത രാജ്യമാണ് പലസ്തീന്‍. പലസ്തീനിലെ ചെറു പ്രദേശമാണ് ഗാസ. ഇവിടെ മാത്രമാണ് ഹമാസിന് അധികാരം. 45 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ഗാസ 17 വര്‍ഷമായി ഇസ്രായേലിന്റെ ഉപരോധത്തിലാണ്. ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടെയുണ്ട്.

ശനിയാഴ്ച യുദ്ധം തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകളാണ് ഗാസയിലെ അഭയാര്‍ഥി ക്യാംപിലേക്ക് താമസം മാറിയത്. ഇന്ന് രണ്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഇസ്രായേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ വിവരം ഗാസ ആരോഗ്യ വകുപ്പ് വൈകാതെ പുറത്തുവിടും. ഗാസയെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ ആരും ആശ്ചര്യപ്പെടും.

ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള പ്രദേശങ്ങളിലൊന്നാണ് ഗാസ. 45 ശതമാനം വരും തൊഴിലില്ലായ്മ. അതായത് പകുതി പേര്‍ക്കും തൊഴിലില്ലെന്ന് ചുരുക്കം. യുനിസെഫിന്റെ കണക്ക് പ്രകാരം ഗാസയില്‍ ലഭിക്കുന്ന 96 ശതമാനം വെള്ളവും കുടിക്കാന്‍ യോഗ്യമല്ല. ഒരു ദിവസം 13 മണിക്കൂര്‍ മാത്രമേ ഇവിടെ വൈദ്യുതി ലഭിക്കുന്നുള്ളൂ എന്ന് യുഎന്‍ പറയുന്നു

ഗാസയുടെ രണ്ടു ഭാഗം ഇസ്രായേലാണ്. ഒരു ഭാഗം ഈജിപ്തും. മറ്റൊരു ഭാഗത്ത് കടലാണ്. 17 വര്‍ഷമായി ഗാസയെ ഇസ്രായേല്‍ ഉപരോധിക്കുന്നു. ഇസ്രായേലിന്റെ പരിശോധന കൂടാതെ ഒരാള്‍ക്ക് പോലും ഗാസയിലേക്ക് കടക്കാനോ പുറത്തുപോകാനോ സാധ്യമല്ല. ഭൂമിയിലെ തുറന്ന ജയില്‍ എന്നാണ് ഗാസയെ വിശേഷിപ്പിക്കാറ്. 1998ല്‍ ഇവിടെ യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിരുന്നു. 2001ല്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു.

- Advertisement -

നിലവില്‍ ഗാസയില്‍ വിമാനത്താവളം ഇല്ല. ഈജിപ്ത് വഴിയോ ഇസ്രായേല്‍ അനുമതി വാങ്ങിയോ ആണ് ഗാസയില്‍ പ്രവേശിക്കാനാകുക. ഇവിടെയുള്ളവര്‍ ജോലിക്ക് പോകുന്നത് ഇസ്രായേലിലാണ്. കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യം ഇത് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യുദ്ധം തുടങ്ങിയതോടെ വൈദ്യുതിയും വെള്ളവും തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

2006ലാണ് ഗാസയില്‍ അവസാനം പൊതു തിരഞ്ഞെടുപ്പ് നടന്നത്. വലിയ ഭൂരിപക്ഷത്തില്‍ ഹമാസ് അധികാരത്തിലെത്തി. ഇതോടെ ഗാസക്കെതിരെ ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ചു. 23 ലക്ഷം ജനങ്ങളാണ് ഈ കൊച്ചുപ്രദേശത്ത് താമസിക്കുന്നത്. എല്ലാവര്‍ക്കും വീടില്ല. ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നിരവധി കുടുംബങ്ങള്‍ ഒരുമിച്ചാണ് താമസം. എല്ലാ കുടുംബങ്ങള്‍ക്കും ഓരോ വീട് വയ്ക്കാന്‍ സൗകര്യമില്ല എന്നത് വേറെ കാര്യം. 64 ശതമാനം വീട്ടുകാര്‍ക്കും ഭക്ഷ്യ സുരക്ഷയില്ല.

ലോകത്ത് ഇത്രയധികം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലം അപൂര്‍വമാണ്. നോര്‍ത്ത് ഗാസ, ഗാസ സിറ്റി, ദെയ്‌റുല്‍ ബലാഹ്, ഖാന്‍ യൂനുസ്, റഫാ എന്നിവയാണ് ഗാസയിലെ പ്രധാന സ്ഥലങ്ങള്‍. ഹമാസ് അധികാരത്തിലെത്തിയ ശേഷം അഞ്ചാമത്തെ യുദ്ധമാണിത്. 2008ലെ യുദ്ധം 23 ദിവസം നീണ്ടു. 2012ലേത് എട്ട് ദിവസവും 2014ലേത് 50 ദിവസവും 2021ലേത് 11 ദിവസവും നീണ്ടു.

ഗാസയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ എവിടെ ബോംബ് വീണാലും മരണസംഖ്യ കൂടും. പലസ്തീനിലെ മറ്റു പ്രദേശങ്ങള്‍ ഇസ്രായേല്‍ കൈയ്യേറിയതോടെ പലരും ഗാസയിലേക്ക് താമസം മാറ്റുകയായിരുന്നു. യുഎന്നിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇവിടെയുണ്ട്. പലപ്പോഴും അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിക്കാനാണ് ഈ കലാലയങ്ങളുടെ നിയോഗം. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായമാണ് ഗാസയ്ക്കുള്ള ആശ്വാസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week