24.1 C
Kottayam
Friday, June 5, 2026
No menu items!

അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടെന്ന് ശ്രുതി രജനീകാന്ത്

Must read

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ശ്രുതി രജനീകാന്ത്. അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹര്യം മലയാള സിനിമയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ടെന്നും ശ്രുതി പറഞ്ഞു.

നടിയുടെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു അഭിമുഖത്തിലെ ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിലും നടി തന്റെ നിലപാട് വ്യക്തമാക്കി. അന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ റീല്‍ ഇപ്പോള്‍ കറങ്ങി കൊണ്ടിരിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറല്‍ റീലില്‍ കണ്ട സമാന കാര്യം പറയുന്നുണ്ട്. നിരവധി പേര്‍ ആ നടി ഞാനാണോയെന്ന് ചോദിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധികോളുകളും മെസേജുകളുമെല്ലാം വന്നു. ആ നടി ഞാനല്ലെന്നും ശ്രുതി പറഞ്ഞു.

മുമ്പ് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ റീല്‍ ഇപ്പോഴും കറങ്ങികൊണ്ടിരിക്കുകാണ്. എനിക്കും സമാനമായകാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആ മെസേജുകള്‍ കിട്ടിയത് എനിക്കാണോഎന്നിവയല്ലാം അന്വേഷിച്ചിരുന്നു. ആരോപണങ്ങളില്‍ പറയുന്ന നടന്‍ താനാണോ എന്നെല്ലാം പലരും വിളിച്ച് ചേദിച്ചിരുന്നു. അന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ ഇപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നത്.

- Advertisement -

ആരോപണം ഉന്നയിച്ച നടി ഞാനല്ല. അവസരം കിട്ടാനായി കിടക്കന്‍ പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. കാസ്റ്റിങ് കൗച്ച് ഇവിടെയുണ്ട്. നിങ്ങളിനി എത്ര ഇല്ലെന്നും പറഞ്ഞാല്‍ അത് ഉള്ള കാര്യമാണെന്നും നടി ശ്രുതി രജനീകാന്ത് പറഞ്ഞു.

- Advertisement -

നേരത്തെ പുറത്തുവന്ന അഭിമുഖത്തില്‍ ഹേമ കമ്മീഷനെ കുറിച്ചടക്കം ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്റെ മകള്‍ക്ക് ഓക്കെയാണ്, കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മമാര്‍ തന്നെ അഡ്ജസ്റ്റ്‌മെന്റിന് കൊണ്ടുപോവുമ്പോള്‍ എങ്ങനെ നമുക്കൊരു പുരുഷ സമൂഹത്തെ മാത്രം കുറ്റം പറയാന്‍ സാധിക്കുമെന്നായിരുന്നു ശ്രുതി ചോദിച്ചത്.

ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത് കല അത്രയും ഇഷ്ടമായത് കൊണ്ടാണ്. കുട്ടിക്കാലത്തെ ഡാന്‍സറാണ്. നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായി കലയെ സ്‌നേഹിക്കുന്നത്‌കൊണ്ട് വന്നതാണ്. കൂടെക്കിടന്ന് കൊടുത്താലേ അവസരം കിട്ടൂ. ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും. അത് കണ്ടില്ലെന്ന് വെച്ചാല്‍ മതി എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അത് മോശമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എനിക്ക് പേഴ്‌സണലി അറിയാവുന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അമ്മ തന്നെ മകളെ കൊണ്ടുവന്ന് ഇവളെ ഇവിടെ നിര്‍ത്താം, രാവിലെ വന്ന് വിളിച്ചോളാം, എനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. അപ്പോഴേ അവരെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് അന്ന് ഞാന്‍ പ്രതികരിച്ചത്. അവരെ ഒരു അമ്മയായിട്ടൊന്നും കാണാനാവില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week