InternationalNews

പുടിന്റെ കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടു;പിന്നില്‍ യുക്രെയിന്‍?

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വള്ഡാമിര്‍ പുടിന്റെ അടുത്ത കൂട്ടാളിയും മിസൈല്‍ വിദഗ്ധനുമായ മിഖായേല്‍ ഷാറ്റ്‌സ്‌ക്കി കൊല്ലപ്പെട്ടു. യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി മിസൈലുകള്‍ വികസിപ്പിക്കുന്ന മാര്‍സ് ഡിസൈന്‍ ബ്യൂറോ എന്ന റഷ്യന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വകുപ്പിന്റെ തലവനും, ഡിസൈന്‍ വിഭാഗം ഡപ്യൂട്ടി ജനറലുമാണ് മിഖായേല്‍ ഷാറ്റ്‌സ്‌ക്കി.

ക്രെംലിനില്‍ നിന്ന് എട്ട് മൈല്‍ അകലെ കോട്ടല്‍നിക്കിയിലെ കുസ്മിന്‍സ്‌കി ഫോറസ്റ്റ് പാര്‍ക്കില്‍ വച്ച് അജ്ഞാതനായ കൊലയാളിയാണ് മിഖായേലിനെ വെടിവച്ചത്. ആസ്ട്ര ടെലഗ്രാം ചാനലും, മറ്റു റഷ്യന്‍, യുക്രെയിന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ബഹിരാകാശ-സൈനിക വ്യവസായത്തില്‍ ഗൈഡന്‍സ് സിസ്റ്റംസ് നിര്‍മ്മിക്കുന്ന കമ്പനിയിലായിരുന്നു ഷാറ്റ്‌സ്‌ക്കിക്ക് ആദ്യം ജോലി. 2017 ഡിസംബര്‍ മുതല്‍ റഷ്യന്‍ കോര്‍പ്പറേഷനായ റോസാടോംസിന്റെ ഭാഗമായിരുന്നു ഈ കമ്പനി.അസോസിയേറ്റ് പ്രൊഫസര്‍ കൂിയായ മിഖായേല്‍ റഷ്യയുടെ കെ എച്ച്-59 ക്രൂസ് മിസൈല്‍ കെ എച്ച് -69 ലേവലിലേക്ക് ഉയര്‍ത്തുന്ന ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. കെ എച് 59 ക്രൂസ് മിസൈലുകളാണ് യുക്രെയിന് എതിരെ റഷ്യന്‍ സൈന്യം പ്രയോഗിക്കുന്നത്.

റഷ്യന്‍ ഡ്രോണുകളിലും, വിമാനങ്ങളിലും ബഹിരാകാശ വാഹനങ്ങളിലും എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതിന്റെ മുഖ്യപ്രയോക്താവായിരുന്നു മിഖായേല്‍ ഷാറ്റ്‌സ്‌കി. അദ്ദേഹം കൊല്ലപ്പെട്ട വിവരം റഷ്യന്‍ വിരുദ്ധ മാധ്യമ പ്രവര്‍ത്തകനായ അലക്‌സാണ്ടര്‍ നെവ്്‌സൊറോവ് ടെലഗ്രാം ചാനലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടകാരിയായ ക്രിമിനലിനെ വകവരുത്തിയെന്നായിരുന്നു പരാമര്‍ശം. മഞ്ഞില്‍ പുതഞ്ഞ് ഷാറ്റ്‌സ്‌കിയുമായി സാദൃശ്യമുള്ള ആള്‍ മരിച്ചുകിടക്കുന്ന ഫോട്ടോകള്‍ നെവ്‌സൊറോസ് പങ്കുവച്ചു.

ഷാറ്റ്‌സ്‌കിയെ വകവരുത്തിയത് യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുക്രെയ്‌ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ്. ഇവര്‍ ഷാറ്റ്‌സ്‌കിയെ ലക്ഷ്യം വച്ച് മോസ്‌കോയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നതായാണ് സൂചന. എന്നാല്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ന്‍ ഏറ്റെടുത്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker