28.7 C
Kottayam
Saturday, September 28, 2024

‘സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ? പിണറായി വിജയൻ

Must read

കൽപ്പറ്റ: സഖാവ് ആനി രാജയെ ഇതിനകം തന്നെ വയനാട് മണ്ഡലം സ്വീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ നമ്മുടെ ശബ്ദം ഉയരുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ചു വർഷകാലം ആ രൂപത്തിൽ ശബ്ദമുയർന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിലെ 20 എം പിമാരിൽ 18 പേരും യുഡിഎഫ് ആയപ്പോൾ വേണ്ടതുപോലെ ശബ്ദം ഉയർന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കാറുണ്ടെന്നും പക്ഷെ കഴിഞ്ഞ തവണ ശബ്ദം വളരെ നേർത്തതായി പോയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി യുടെ ഭരണം ഇനിയും തുടർന്നാൽ വലിയ ആഘാതം സൃഷ്ടിക്കും. രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ചാൽ കേവല ഭൂരിപക്ഷം ലഭിക്കില്ല. രാഹുൽ ഗാന്ധി സർക്കാർ രൂപീകരിക്കണമെങ്കിൽ കൂടുതൽ സീറ്റുകൾ വേണം. ഇപ്പൊ അഞ്ചു വർഷമായി ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ടല്ലോ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ് പൗരത്വനിയമ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ആശങ്കയിലാക്കുന്ന നിയമമാണ് കൊണ്ടുവന്നത്. ഇതിന് സർക്കാർ പറഞ്ഞ ന്യായങ്ങൾ ആർക്കും ബോധ്യമായില്ല. പച്ചയായി ഭരണഘടന പിച്ചിചീന്തലാണ് സിഎഎ. നിയമ ഭേദഗതി വന്നപ്പോൾ അരുത് എന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സിഎഎ വിരുദ്ധ സർവ്വ കക്ഷിയോഗം തിരുവനന്തപുരത്തു നടന്നു. കോൺഗ്രസിനു മുൻപ് ഉണ്ടായിരുന്ന നിലപാട് വേറെയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ മടിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോയെന്ന് ചോദിച്ച പിണറായി വിജയൻ ദേശീയ നേതാവായ ആനിരാജയുടെ ശബ്ദം ആളുകൾ കേട്ടുവെന്നും ചൂണ്ടിക്കാണിച്ചു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ എവിടെയെങ്കിലും കോൺഗ്രസുകാരുടെ പങ്കാളിത്തം ഉണ്ടായോ. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ഉയർന്നു. കേരളത്തിന്റെ ശബ്ദം ആളുകൾ ആഗ്രഹിക്കുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വന്യജീവി പ്രശ്നത്തിൽ ഞങ്ങൾക്കൊരു ബാധ്യതയുമില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിസിഎഫ് എന്ന വനം വകുപ്പിൻ്റെ മേധാവിക്ക് അധികാരം പ്രയോഗിക്കാനുള്ള അവകാശം കേന്ദ്രം നൽകുന്നില്ല. നിയമം ഭേദഗതി ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞു.

ബിജെപി യുടെ നിലപാടാണത്. എന്നാൽ കേരളത്തിന് സഹായം ചെയ്യണമെന്ന് വയനാട്ടിലെ എംപി ആവശ്യപ്പെട്ടോയെന്നും എന്തേ ആവശ്യപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്സഭയിൽ യുഡിഎഫ് പ്രതിനിധികളുടെ ശബ്ദം ഉയർന്നില്ല. 620 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചു. കേന്ദ്രം അത് തള്ളിക്കളഞ്ഞു. ഉള്ളത് വെച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week