28.7 C
Kottayam
Saturday, September 28, 2024

സ്ത്രീയെയും മകനെയും ആക്രമിച്ച ബീച്ചില്‍ മുമ്പും സമാന സംഭവങ്ങള്‍; പരാതി നല്‍കാത്തത് അക്രമികള്‍ക്ക് പ്രോത്സാഹനമായി

Must read

പരവൂര്‍: സ്ത്രീയെയും മകനെയും സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ചു പരിക്കേല്‍പ്പിച്ച തെക്കുംഭാഗം – കാപ്പില്‍ ബീച്ചില്‍ സമാനമായ സംഭവങ്ങള്‍ മുമ്പുമുണ്ടായി. മിക്കവാറും സമയം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ തവളമാണ്. മദ്യപാനവും സന്ദര്‍ശകരോട് അശ്ലീലം പറയലും പതിവാണ്. എന്നാല്‍ ഇതൊന്നും ആരും പരാതിപ്പെടാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ഒരാഴ്ച മുമ്പ് യുവാവിനൊപ്പമെത്തിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നിരുന്നു. അതിനു മുമ്പ് മറ്റൊരു പെണ്‍കുട്ടിയുടെ സ്വര്‍ണമാല ഊരിവാങ്ങിയ അനുഭവമുണ്ടായി. അതിക്രമത്തിനും പിടിച്ചുപറിക്കും ഇരയായവര്‍ പരാതി നല്‍കാത്തതിനാല്‍ ഇതൊന്നും പുറത്തറിയാതെ പോയി. അതിക്രമത്തിന് ഇരയാകുന്നവര്‍ പരാതി നല്‍കിയാലും പോലീസ് വേണ്ടത്ര പരിഗണിക്കാറില്ല. ബീച്ചില്‍ പോയത് തന്നെ തെറ്റാണെന്ന തരത്തില്‍ ഇരകളെ കുറ്റപ്പെടുത്തുന്ന നിലപാട് പൊലീസ് കൈകൊള്ളുന്നതെന്നും ആക്ഷേപമുണ്ട്.

തിങ്കളാഴ്ച സ്ത്രീക്കും മകനുമെതിരെ ഉണ്ടായ അതിക്രമത്തിലും പോലീസ് ആദ്യം പ്രതിയെ രക്ഷപ്പെടുത്തനാണ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. അക്രമത്തിനിരയായ സ്ത്രീയും മകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി മുഖവിലക്കെടുക്കാതെ ഇരുവരോടും ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയാണ് പരവൂര്‍ പോലീസ് ചെയ്തത്. പ്രതിയുടെ ഫോട്ടോ ഇവര്‍ പോലീസിന് കൈമാറിയിരുന്നു. അതിനു ശേഷം ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയി.

അതിക്രമത്തിന് ഇരയായ സ്ത്രീയും മകനും സ്റ്റേഷന്‍ വിട്ട ശേഷം പ്രതി പരാതിയുമായി എത്തി. തന്റെ ആടിനെ അക്രമത്തിനിരയായവര്‍ കാര്‍ ഇടിപ്പിക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തതായാണ് ഇയാള്‍ പരാതി നല്‍കിയത്. മയ്യനാട്ട് ആശുപത്രിയില്‍ ചികിത്സ തേടി എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് വ്യക്തമായി. പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ഇയാളെ വിട്ടയച്ച പോലീസ് അക്രമത്തിനിരയായ സ്ത്രീയോട് കേസുമായി മുന്നോട്ടു പോകണോ എന്ന് ചോദിച്ച് പിന്തിരിപ്പിക്കാനും ശ്രമം നടത്തി.

ബീച്ചിലെ സാമൂഹിക വിരുദ്ധരെ പോലീസ് ഒരിക്കലും ശ്രദ്ധിക്കാറില്ല. പരവൂര്‍ പൊലീസിന്റെയും ആയിരൂര്‍ പൊലീസിന്റെയും അതിര്‍ത്തി പ്രദേശമായതിനാല്‍ രണ്ടു കൂട്ടരും സൗകര്യപൂര്‍വ്വം കൈ കഴുകുകയാണ് പതിവ്. ബീച്ചില്‍ വെളിച്ചമില്ലാത്തത് മൂലം രാത്രി ഏഴു മണി കഴിഞ്ഞാല്‍ ഇതുവഴി സഞ്ചരിക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. ഹൈമാസ്റ്റ് ലൈറ്റുകളും ഗ്രാമവെളിച്ചവും ഒക്കെയുണ്ടെങ്കിലും ഒന്നും തെളിയാറില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week