24 C
Kottayam
Sunday, June 7, 2026

പി വി അന്‍വര്‍ രാജിയ്ക്ക്! വിഴുങ്ങിയാണ് സംസാരിക്കുന്നത്, ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാം;

Must read

മലപ്പുറം :ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പി വി അന്‍വര്‍ എംഎല്‍എയുടെ രാജിയില്‍ വ്യാപക ചര്‍ച്ച. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലുമുള്ള ഒന്നാണ് ആത്മാഭിമാനമെന്നും അത് ഇത്തിരി കൂടുതലാണെന്നും തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

തുടര്‍ച്ചയായി സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതികൂട്ടിലാക്കുന്ന ആരാപണങ്ങള്‍ ഉന്നയിച്ച അന്‍വറിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയ സാഹചര്യമാണ് മുന്നിലുള്ളത്. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അതാണ് ഇടത് അനുഭാവി എന്ന നിലയില്‍ ചെയ്യേണ്ടതെന്നുമുള്ള നിര്‍ദേശമാണ് അന്‍വറിന് പാര്‍ട്ടി നല്‍കിയത്. അതിനിടെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.അതേസമയം അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണോയെന്ന ചോദ്യത്തോട് ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കുമെന്നാണ് അന്‍വര്‍ പ്രതികരിച്ചത്.

ജനങ്ങളോട് ചോദിച്ച് തീരുമാനിക്കും. എന്നെ തിരഞ്ഞെടുത്തത് അവരാണല്ലോ. അവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം യുക്തമായ സമയത്ത് ഉണ്ടാവും. എനിക്കിതിലൊന്നും ആശങ്കയില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ചാണ് എനിക്ക് ആശങ്ക’, എന്നാണ് അന്‍വറിന്റെ പ്രതികരണം.

- Advertisement -

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും താങ്കളെ തള്ളി പറയുന്ന നിലപാടല്ലേ സ്വീകരിക്കുന്നത് എന്ന ചോദ്യത്തോട് ‘അതിനോടൊക്കെ ഇപ്പോള്‍ പ്രതികരിച്ചാല്‍ കൂടിപ്പോകും. പറയേണ്ട ഘട്ടം വരുമ്പോള്‍ പറയാം. എനിക്ക് പറയേണ്ടതെല്ലാം വിഴുങ്ങികൊണ്ടാണ് സംസാരിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ക്ക് ചികിത്സ മാറ്റി പരീക്ഷിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാം. നാലരയ്ക്കുള്ളില്‍ അഴിക്കുള്ളിയിലാക്കിയില്ലെങ്കില്‍ കാണാം.’ എന്നും അന്‍വര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week