29.4 C
Kottayam
Sunday, September 29, 2024

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചു ജില്ലകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Must read

തിരുവനന്തപുരം:കേരളത്തിലെ അഞ്ച്‌ ജില്ലകൾ ഇന്ന് പോളിങ്‌ ബൂത്തിലേക്ക്‌. കോവിഡ്‌ സാഹചര്യത്തെ തുടർന്ന്‌ ബൂത്തുകളിലെ മുന്നൊരുക്കം തിങ്കളാഴ്ച പൂർത്തിയാക്കി. പൂർണമായും കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ വോട്ടിങ്‌. ബൂത്തുകൾ അണുവിമുക്തമാക്കുകയും ഉദ്യോഗസ്ഥർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്‌തു. 9.1 ലക്ഷം എൻ 95 മാസ്‌ക്‌, ആറ് ലക്ഷം കൈയുറ, 2.22 ലക്ഷം ഫെയ്‌സ് ഷീൽഡ്‌, പുനരുപയോഗിക്കാൻ കഴിയുന്ന 3000 ഫെയ്‌സ് ഷീൽഡ്‌ എന്നിവയാണ്‌ ഉദ്യോഗസ്ഥർക്ക്‌‌ കൈമാറിയത്‌. വോട്ടർമാർക്കായി 2.8 ലക്ഷം ലിറ്റർ സാനിറ്റൈസറാണ്‌ സജ്ജീകരിച്ചത്‌‌.

വോട്ട്‌ ചെയ്യുന്നതിന്‌ മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണം. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. തിങ്കളാഴ്ച വൈകിട്ടോടെ കോവിഡ്‌ സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ടു ചെയ്യാം‌. അല്ലാത്തവർക്ക്‌ അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട്‌ ചെയ്യാം. ഈ സമയം പോളിങ്‌ ഉദ്യോഗസ്ഥർ പിപിഇ കിറ്റ്‌ ധരിക്കും. ഒരു പോളിങ്‌ സ്റ്റേഷനിൽ നാല് ഉദ്യോഗസ്ഥരും ഒരു അസിസ്റ്റന്റും പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടുചെയ്യാൻ പോകുന്നവർ സാനിറ്റൈസറും പേനയും കൈയിൽ കരുതണം.

കോവിഡ് ബാധിതരുടെ വോട്ട്‌ ഇങ്ങനെ
കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട്‌ ചെയ്യാൻ വിപുലമായ സൗകര്യം. തിങ്കളാഴ്‌ച പകൽ മൂന്നിനുള്ളിൽ സർട്ടിഫൈഡ് ലിസ്റ്റിൽ ചേർക്കപ്പെട്ട എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് തപാൽ മുഖേനയോ നേരിട്ടോ എത്തിക്കും.

പകൽ മൂന്നിനുശേഷവും ചൊവ്വാഴ്‌ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ ചൊവ്വാഴ്‌ച വൈകിട്ട് ആറിനുമുമ്പ്‌ ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടർമാരും വോട്ട് ചെയ്‌തശേഷം ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച്‌‌ എത്തണം. പ്രത്യേകം നാമനിർദേശം ചെയ്യപ്പെട്ട ഹെൽത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇവർ പോളിങ് സ്‌റ്റേഷനിൽ കയറുംമുമ്പ്‌ പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പിപിഇ കിറ്റ് ധരിക്കണം.

വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, വയനാട്‌ ജില്ലകളിൽ ചൊവ്വാഴ്ച വൈകിട്ട്‌ ആറോടെ പരസ്യപ്രചാരണം അവസാനിക്കും. കൊട്ടിക്കലാശമില്ലാതെ കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പ്രചാരണസമാപനം. അഞ്ച്‌ ജില്ലയിലായി 28,151 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week