KeralaNews

ഐ.ജി. പി.വിജയനെ തിരിച്ചെടുത്തു; സസ്‌പെൻഷൻ റദ്ദാക്കി ഉത്തരവ്

തിരുവനന്തപുരം: അഞ്ചുമാസത്തെ സസ്‌പെന്‍ഷനുശേഷം ഐ.ജി. പി.വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മെയ് 18- നായിരുന്നു വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എലത്തൂര്‍ കേസ് പ്രതിയെ രത്നഗിരിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന പി. വിജയനും ഗ്രേഡ് എസ്.ഐ. കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവന്ന സംഘത്തെ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.

തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന വിജയനെ നേരത്തേതന്നെ ആ ചുതലയില്‍നിന്ന് മാറ്റിയിരുന്നു. പകരം ചുമതല നല്‍കിയിരുന്നില്ല. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും വിജയനെ നീക്കിയിരുന്നു.

1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി. വിജയന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയതുമുതല്‍ അതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായിരുന്നു. ഈ ചുമതല തിരുവനന്തപുരം ഡി.ഐ.ജി.ക്കാണ് നല്‍കിയത്. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ എം.ഡി.യുടെ ചുമതലയില്‍നിന്നും വിജയനെ നേരത്തേ നീക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button