24.3 C
Kottayam
Tuesday, October 1, 2024

ഗാസയില്‍ കടുത്ത പോരാട്ടം,വെടിനിര്‍ത്തലിനായി അമേരിക്ക

Must read

ജറുസലം: ഗാസയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമായി. വടക്കൻ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെൻട്രൽ ഗാസയിലെ മഗാസിയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണു നേർക്കുനേർ യുദ്ധം തുടരുന്നത്. ഖാൻ യൂനിസിലെയും റഫയിലെയും ആശുപത്രികളിലെത്തുന്ന മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിച്ചു.

റഫയിൽ വീടുകളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നു 4 പേർകൂടി കൊല്ലപ്പെട്ടു. റഫയുടെ കിഴക്ക് ഈജിപ്ത് അതിർത്തിയോടുചേർന്ന സ്ഥലങ്ങളിൽ ഇസ്രയേൽ കനത്ത ഷെല്ലാക്രമണവും നടത്തി. ഖാൻ യൂനിസിൽ അൽ ജസീറ ടിവിയുടെ 2 മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു.

ദിവസങ്ങളായി കനത്ത ഏറ്റുമുട്ടൽ തുടരുന്ന ഷജയ്യ പട്ടണത്തിൽ ഹമാസിന്റെ താവളം തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവിടെ ഏറ്റുമുട്ടലിലാണ് കഴിഞ്ഞദിവസം 2 കേണൽമാർ അടക്കം 9 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടത്.

യുദ്ധം 2 മാസം പിന്നിടുമ്പോൾ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 19,000 കവിഞ്ഞു. ഗാസയിലെ കൂട്ടക്കൊല രാജ്യാന്തരതലത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യാഴാഴ്ച ടെൽ അവീലിലെത്തിയത്. വ്യാപകമായ കരയാക്രമണവും ബോംബാക്രമണവും കുറയ്ക്കണമെന്നും യുദ്ധതന്ത്രം മാറ്റണമെന്നുമാണ് യുഎസ് നിർദേശം.

വിജയം നേടും വരെ യുദ്ധം തുടരുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മൂന്നോ നാലോ മാസം യുദ്ധം നീളുമെന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റും പറഞ്ഞു. വടക്കൻ ഗാസയിൽ ഈ മാസം ഇസ്രയേൽ സേന കുറഞ്ഞതു 6 സെമിത്തേരികളെങ്കിലും തകർത്തതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉപഗ്രഹ, വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

റഫയിലെ ക്യാംപുകളിൽ തിങ്ങിനിറഞ്ഞ അഭയാർഥികൾക്കു പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല. പൊതുസ്ഥലത്തു നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നതു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസ് അറിയിച്ചു. ഗാസ, യുക്രെയ്ൻ, യെമൻ എന്നിവിടങ്ങളിൽ സംഘർഷങ്ങളിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.

യെമൻ തീരത്തു ജർമൻ ഉടമസ്ഥതയിലുള്ള അൽ ജസ്റ ചരക്കുകപ്പലിനുനേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. കപ്പലിൽ തീപടർന്നെങ്കിലും ആർക്കും പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. 10 പേരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ മറ്റൊരു ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week