KeralaNews

പെണ്‍കുട്ടിയെ നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും

കൊല്ലം: പോക്സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിനതടവിനും 2,10,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി. പെണ്‍കുട്ടിയെ നാലാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ പീഡിപ്പിച്ച കേസില്‍ ചിറയിന്‍കീഴ് അഴൂര്‍ പെരുമാതുറ മാടന്‍വിള തൈവിളാകം വീട്ടില്‍ അബ്ദുള്‍ റസാഖിനെയാണ് (56) കരുനാഗപ്പളളി ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 21 മാസം കൂടി ശിക്ഷയനുഭവിക്കണം. അതിജീവിത പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞാണ് പീഡനം വിവരം പുറത്തറിയുന്നത്.

വിസ്താരത്തില്‍ കൂട്ടുകാരിയെയും അധ്യാപകരേയും മാതാവിനെയും വിസ്തരിച്ചിരുന്നു. മാതാവ് പ്രതിഭാഗം ചേര്‍ന്നു മൊഴി നല്‍കി. സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടിയെടുക്കാന്‍ കൊല്ലം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി. ശൂരനാട് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജോസഫ് ലിയോണ്‍ അന്വേഷണം നടത്തി റജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേംചന്ദ്രന്‍ ഹാജരായി. എഎസ്‌ഐ മേരി ഹെലന്‍ പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker