24.1 C
Kottayam
Sunday, June 7, 2026

ട്രോളിയാൽ പോട്ടേന്നു വയ്ക്കും’സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണം:ചാണ്ടി ഉമ്മൻ

Must read

കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ ചില ബൂത്തുകളിലെ പോളിങ് മന്ദഗതിയിലായതിൽ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകൾക്കു മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജനങ്ങളുടെ ബുദ്ധിമുട്ടിനെതിരെയാണു ഞാൻ സംസാരിച്ചത്. അതിന്റെ പേരിൽ എന്നെ മോശക്കാരനാക്കിയാൽ പോട്ടേയെന്നു വയ്ക്കുമെന്നും ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണമെന്നാണ് പിതാവ് കാണിച്ചുതന്ന പാത. അതാണ് ഉദ്ദേശിച്ചതെന്നും അതിന്റെ പേരിൽ ട്രോളിയാൽ അതു കണക്കിലെടുക്കുന്നില്ലെന്നും ചാണ്ടി വ്യക്തമാക്കി.

‘‘ഞാൻ ടെക്നിക്കാലിറ്റീസ് വിശ്വസിക്കാത്തയാളാണ്. ടെക്നിക്കാലിറ്റികൾക്ക് അപ്പുറം മനുഷ്യത്വം പരിഗണിക്കണം. എന്റെ പിതാവ് എനിക്കു കാണിച്ചുതന്ന പാത അതാണ്. ടെക്നിക്കാലിറ്റി വച്ച് ആളുകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളൂ. എന്തു സാഹചര്യത്തിലും വേറൊരു അവസരം ഒരുക്കിക്കൊടുക്കാൻ സാധിക്കുമോ അതെല്ലാം ചെയ്യണം. കാരണം ആളുകൾ മണിക്കൂറുകൾ നിന്നു ബുദ്ധിമുട്ടുകയാണ്. അവരുടെ സമയത്തിനു വിലയില്ലേ. സാധ്യമല്ലെന്ന് എനിക്കറിയാം. എങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റ് അധികാരികളും അതിനുള്ള പരിഗണന പോലും കൊടുക്കണ്ടേ.

എന്റെ സഹപൗരന്മാർ ഇത്രയും നേരം നിന്നു ബുദ്ധിമുട്ടുകയാണ്. ഞാൻ രാവിലെ മുതൽ ഇതു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12ന് മുൻപുതന്നെ ഈ പരാതി പറഞ്ഞു. എത്ര മണിക്കൂറാണ് അവർ നിൽക്കുന്നത്. എനിക്ക് നിയമമോ ടെക്നിക്കാലിറ്റിയോ അല്ല മുഖ്യം, ജനങ്ങളുടെ ബുദ്ധിമുട്ടാണു പ്രശ്നം. ആ ബുദ്ധിമുട്ട് ഞാൻ സംസാരിക്കും. അതിന്റെ പേരിൽ എന്നെ ട്രോളിയാലോ മോശക്കാരനാക്കി കാണിച്ചാലോ ഞാനതു കണക്കാക്കുന്നില്ല, സാരമില്ലെന്നു വിചാരിക്കും.

കാരണം, ഇവിടുത്തെ സാധാരണക്കാരനുവേണ്ടി ഞാൻ ശബ്ദമുയർത്തി. എന്നെ ഇന്നലെ ആ ഗുണ്ടകൾ ആക്രമിച്ചാൽപ്പോലും അതു വകവയ്ക്കില്ല. മറ്റൊരാൾക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്. പൊലീസ് നോക്കിനിൽക്കെയാണ് എന്റെ നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്. എന്താണ് ഇത്ര കാലതാമസമെന്ന് പ്രിസൈഡിങ് ഓഫിസറോട് ചോദിക്കുമ്പോൾ അദ്ദേഹം ഓരോ ഒഴിവുകഴിവു പറയുകയാണ്. അപ്പോഴാണ് ഇവരെത്തുന്നത്. പൊലീസ് ഇവരോട് പോകാൻ പറയുന്നില്ല. ഇതൊരു ശരിയായ നടപടിയല്ല. പരാതി നൽകി. മറുപടി വരട്ടെ’’–ചാണ്ടി ഉമ്മൻ പറഞ്ഞു. 

- Advertisement -

‘‘തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെ കാര്യങ്ങൾ ഒന്നുംതന്നെ വേദനിപ്പിച്ചിട്ടില്ല. ഇതിലേറെ മാരകമായ പ്രചാരണങ്ങൾ ഇതിനുമുൻപു നടത്തിയിട്ടില്ലേ. അതുകൊണ്ട് ഇതൊന്നും ഒന്നുമല്ല. സോളർ കേസിന്റെ സമയത്തു നടത്തിയ കാര്യങ്ങൾ, എന്റെ പിതാവിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, എന്റെ കുടുംബത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, അതൊക്കെ വച്ചു നോക്കുമ്പോൾ ഇതെന്തുവാ? എന്റെ സഹോദരിയുടെ കുറച്ചുകാര്യങ്ങൾ പറഞ്ഞതൊന്നും വലിയ കാര്യമല്ല. അവരുടെ ജീവിതശൈലി അങ്ങനെയായിരിക്കാം. അവരുടെ ജോലിയുടെ ഭാഗം അങ്ങനെയായിരിക്കാം. ഇല്ലാത്ത കാര്യങ്ങളല്ലേ ഇതിനുമുൻപ് പറഞ്ഞുകൊണ്ടിരുന്നത്. 

- Advertisement -

ഞാനും പി.സി. വിഷ്ണുനാഥും ഒരുമിച്ചു ദുബായിൽ പോയതിന് ഇവിടെ ഒരു പത്രം എന്താണ് അടിച്ചുവച്ചതെന്ന് എനിക്ക് അറിയാം. അതിനു വേറൊരു തലം കൊടുത്തു വാർത്ത വരുത്തി. എത്രനാളായി ഇങ്ങനെ കള്ളക്കഥകൾ പറഞ്ഞ് ആരെയാണ് ഈ വഞ്ചിക്കാൻ ശ്രമിക്കുന്നത്. സത്യമാണ് ഏറ്റവും വലിയ ഈശ്വരൻ.

സത്യം പുറത്തുവരാതിരിക്കില്ല. സത്യത്തിനുമാത്രമേ അന്തിമ വിജയമുള്ളൂ. ചിലപ്പോൾ പതിറ്റാണ്ടുകൾ പോരാടേണ്ടി വന്നേക്കും. ഒൻപതു വർഷക്കാലം ഇതു പറഞ്ഞുകൊണ്ടിരുന്നില്ലേ. എന്നിട്ടും എന്തായി. സിബിഐ റിപ്പോർട്ട് എന്താണ്? കോടതി അത് അംഗീകരിച്ചില്ലേ? കള്ളം പറഞ്ഞ് ഫലിപ്പിക്കാൻ പറ്റുമായിരിക്കും. പക്ഷേ, സത്യം അന്തിമമായി ജയിച്ചിരിക്കും’’ – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

Popular this week