25.5 C
Kottayam
Friday, September 27, 2024

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

Must read

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ പ്രകീര്‍ത്തിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു തരത്തിലും ബന്ധമില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തു.

‘ജനങ്ങള്‍ നല്‍കുന്ന പരാതി പരിശോധിച്ച് മുന്നോട്ട് പോകുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. അന്‍വര്‍ നല്‍കിയ പരാതിയും ആ തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അത് പാര്‍ട്ടിയുടെ ശൈലിയല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്‍വര്‍ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉന്നയിച്ചിരുന്നത് എന്നതുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടു. ആവശ്യമെങ്കില്‍ അതിന്റെ തുടര്‍ച്ചയായി നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു.

അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ചചെയ്ത് അത് സംബന്ധിച്ചെടുത്ത തീരുമാനം പരസ്യമായി അറിയിക്കുകയും ചെയ്തു. അന്ന് അന്‍വറിന്റെ പരാതിയില്‍ പി. ശശിക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് രണ്ടാമതൊരു പരാതി അന്‍വര്‍ നല്‍കിയത്. അത് പാര്‍ട്ടി പരിശോധിച്ചുവരികയാണ്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേരിട്ട് കാണാനായി അന്‍വറിനെ ഞാന്‍ വിളിച്ചിരുന്നു. മൂന്നാം തീയതി കാണാനായി നിശ്ചയിക്കുകയും ചെയ്തു. അതിന് ശേഷമാണ് അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ച് വീണ്ടുമൊരു പത്രസമ്മേളനം അദ്ദേഹം നടത്തിയത്.

പ്രതികരിക്കില്ലെന്ന് പറഞ്ഞ് പത്രസമ്മേളനവും ആക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് പത്രകുറിപ്പ് ഇറക്കിയത്. ഇനി ആവര്‍ത്തിക്കരുതെന്ന് പറയുന്ന പ്രസ്താവനയായിരുന്നു അത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഒന്നുകൂടി വിശദീകരിച്ചു. വന്ന പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേരളത്തിലെ സര്‍ക്കാരിനെതിരെ ഇക്കാലമത്രയും പറഞ്ഞതാണ് ആരോപണമായി അന്‍വര്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ നടത്തിയത്. അച്ചടക്കമുള്ള സംഘടനയുടെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ക്ക് ആലോചിക്കാന്‍പോലും സാധിക്കാത്ത നിലപാടാണ് അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായത്, ഗോവിന്ദൻ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയും ഞാനും പോളിറ്റ്ബ്യൂറോ അംഗവും കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. മലപ്പുറം ഉള്‍പ്പടെയുള്ള വിവിധ സഖാക്കളും അന്‍വറുമായി ആശയവിനിമയം നടത്തിയിരുന്നു. അന്‍വറിന്റെ അഭിപ്രായം കേള്‍ക്കാതിരിക്കുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനം ഉണ്ടായിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാരും ഇതെല്ലാം പരിശോധിച്ചിട്ടുണ്ട്. നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അന്‍വര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതൊന്നും ഇതില്‍ പരിഗണനക്ക് എടുത്തിരുന്നില്ല. ഉയര്‍ന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് അന്വേഷിച്ചിരുന്നത്, ഗോവിന്ദൻ വ്യക്തമാക്കി.

മുഹമ്മദ് റിയാസിനേക്കുറിച്ചും അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എത്ര അവസരവാദപരമായിട്ടാണ് അന്‍വര്‍ കാര്യങ്ങളവതരിപ്പിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും ഇത്തരത്തില്‍ അപവാദ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്.

കോടിയേരി ജീവിച്ചിരിക്കുമ്പോള്‍ അതിശക്തമായ കടന്നാക്രമണം നടത്തിയിരുന്നു. ഞാന്‍ ചങ്ങലക്കെട്ടുകള്‍ക്കിടയിലാണ് എന്നാണ് എനിക്കെതിരെ പറഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ക്കെതിരെ ഇങ്ങനെയുള്ള ആരോപണം വരാതിരുന്നാലാണ് അത്ഭുതം. പാര്‍ട്ടിയെ നയിക്കുന്നത് കൂട്ടായ്മയോടെയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week