24.1 C
Kottayam
Friday, September 20, 2024

ഓണപ്പരീക്ഷയുടെ ചോദ്യോത്തരങ്ങൾ തലേന്നാൾ യുട്യൂബിൽ; അന്വേഷണം

Must read

മലപ്പുറം : ഓണപ്പരീക്ഷയുടെ ചോദ്യോത്തരങ്ങൾ തലേന്നാൾതന്നെ യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിക്കുന്നു. അഞ്ചുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകളുടെ ചോദ്യോത്തരങ്ങളാണ് തലേന്നാൾ വൈകീട്ടോടെ ചില ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനലുകളിൽ വരുന്നത്. ഇത് പരീക്ഷാസമ്പ്രദായംതന്നെ പ്രഹസനമാക്കുകയാണ്.

ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ബി.ആർ.സി. മുഖേനയാണ് സ്കൂളുകളിൽ എത്തിക്കുന്നത്. പരീക്ഷയുടെ ഒന്നോ രണ്ടോ ദിവസം മുൻപ് തുടങ്ങി ഘട്ടംഘട്ടമായാണ്

സ്കൂളുകളിൽ ചോദ്യപേപ്പർ എത്തുന്നത്. പ്രഥമാധ്യാപകർക്കാണ് ചോദ്യപേപ്പറിന്റെ ഉത്തരവാദിത്വം. പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് മാത്രമാണ് ചോദ്യപേപ്പർ പൊട്ടിക്കാൻ അനുവാദമുള്ളത്. അനധികൃതമായി പലയിടങ്ങളിലും നേരത്തേ പൊട്ടിക്കുന്നതായി സംശയമുയർന്നിട്ടുണ്ട്.

ചോർന്നുകിട്ടിയതല്ല, മുൻകാല ചോദ്യപേപ്പറുകൾ വിലയിരുത്തി ഇത്തവണ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന രീതിയിലാണ് യൂട്യൂബ് ചാനലുകളിൽ ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്നത്. ഇതേ ചോദ്യങ്ങൾ കൃത്യമായി പിറ്റേന്ന് പരീക്ഷയ്ക്ക് വരുന്നതാണ് സംശയത്തിനിടനൽകുന്നത്.

പത്താം ക്ലാസ് സാമൂഹികശാസ്ത്രം ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ തലേന്നാൾ വന്ന വീഡിയോ രണ്ടര ലക്ഷം പേരാണ് കണ്ടത്. നാലുലക്ഷത്തിൽപ്പരം കുട്ടികളാണ് ഇത്തവണ പത്താംക്ലാസിലുള്ളത്. മുൻകാലങ്ങളിൽ യൂട്യൂബ് ചാനലുകളിൽ ചെറിയ തോതിൽ പരീക്ഷയുടെ തലേന്ന് ചോദ്യോത്തര സൂചനകൾ നൽകിയിരുന്നു. ഇത്തവണ 40 മാർക്കിന്റെ ചോദ്യോത്തരങ്ങളും നൽകിയിട്ടുണ്ട്.

സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന് വലിയ തയ്യാറെടുപ്പുകളും അധ്വാനവുമുണ്ട്. ഇതെല്ലാം പ്രഹസനമാക്കുകയാണ് യൂട്യൂബ് ചാനലുകൾ വഴി ട്യൂഷൻ സെന്ററുകൾ. അധ്യാപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും വിദ്യാർഥികൾക്ക് പരീക്ഷ ഗൗരവമല്ലാതാവുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകൾവഴി നേരത്തേ പ്രചരിപ്പിക്കുന്നത് പൊതു വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മലപ്പുറം ഡി.ഡി.ഇ. കെ. രമേഷ്‌കുമാർ മാതൃഭൂമിയോട് പറഞ്ഞു. ബുധനാഴ്ച നടന്ന പ്രഥമാധ്യാപകരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. തുടർന്ന് എച്ച്.എം. ഫോറം ഡി.ഡി.ഇ.ക്ക് പരാതി നൽകുകയും ഡിജിറ്റൽ തെളിവുകൾ കൈമാറുകയുംചെയ്തു. വിഷയം ജില്ലാകളക്ടരെയും ജില്ലാ പോലീസ് മേധാവിയേയും പൊതുവിദ്യാഭ്യാ ഡയറക്ടറെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week