22.9 C
Kottayam
Friday, September 20, 2024

നിവിന്‍ പോളിക്കെതിരെ കളിച്ചത് സിനിമക്കാർ തന്നെ? പരാതി ഉന്നയിച്ച് താരം, അന്വേഷണം വേണം

Must read

കൊച്ചി: തനിക്കെതിരായി ഉയർന്ന പീഡന പരാതിയില്‍ കൂടുതല്‍ നിയമപരമായ നടപടികളുമായി നടന്‍ നിവിന്‍ പോളി. പീഡന പരാതി ഉയർന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ഉന്നയിക്കുന്ന നിവിന്‍ പോളി ഇത് സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ സിനിമയില്‍ നിന്നുള്ളവർ തന്നെയാണെന്ന സംശയവും നിവിന്‍ പോളി ഉന്നയിക്കുന്നുണ്ട്.

ക്രൈം ബ്രാഞ്ച് എ ഡി ജി പിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഗൂഢാലോചനക്കാര്യവും ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഫ്ലാറ്റില്‍ വെച്ച് നിവിന്‍ പോളിയും മറ്റ് അഞ്ച് പേരും ചേർന്ന് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആരോപണം ഉയർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിവിന്‍ പോളി ഇക്കാര്യം നിഷേധിച്ചുകൊണ്ട് വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹം നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പരാതിയില്‍ ഉന്നയിച്ച ദിവസങ്ങളില്‍ നിവിന്‍ ദുബായിയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തി. അന്നേ ദിവസം 'വർഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിവിന്‍ പോളി തിരുവനന്തപുരത്തായിരുന്നുവെന്നാണ് ഇവർ തെളിവ് സഹിതം വ്യക്തമാക്കിയത്.

പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ വിദേശത്ത് അല്ലായിരുന്നു എന്ന് തെളിയിക്കുന്നതിനായി പാസ്പോർട്ടിന്റെ കോപ്പി അന്വേഷണ സംഘത്തിനും ഡി ജി പിക്കും നിവിന്‍ കൈമാറുകയും ചെയ്തു. 2023 ഡിസംബർ 14, 15 തീയകളിൽ ദുബായിൽ വെച്ച് ലൈം​ഗികാതിക്രമം നടന്നുവെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.

ഇതേ ദിവസങ്ങളില്‍ താന്‍ കേരളത്തിലായിരുന്നുവെന്ന് നിവിന്‍ വ്യക്തമാക്കിയതിന് പിന്നാലെ തീയതി ഉറക്കപ്പിച്ചിൽ‌ പറഞ്ഞതാണെന്ന് വ്യക്തമാക്കി പരാതിക്കാരി രംഗത്ത് വന്നു. ' യഥാർത്ഥ തിയതി പൊതു ജനത്തോട് പറഞ്ഞിട്ടില്ല. ഇക്കാര്യം പോലീസിനോട് പ‍റഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസിൽ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനിൽ ഒളിവിലാണ്. കേസിൽ ഒരു പ്രതീക്ഷയില്ല. ' എന്നും പരാതിക്കാരി വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കുമെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു നിവിന്‍ പോളിക്കെതിരായ ആരോപണവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week