27.4 C
Kottayam
Thursday, June 4, 2026

മദ്യലഹരിയിൽ പാടിയ പാട്ടിൽ തർക്കം;ഇരട്ടക്കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്

Must read

തിരുവനന്തപുരം: വഴയില ആറാം കല്ലിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് മദ്യപിച്ച് പാടിയ പാട്ടിനെച്ചൊല്ലിയുള്ള ത‍ർക്കത്തിനൊടുവിലെന്ന് പൊലീസ്. വഴയില സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന വിഷ്ണുരൂപാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ സുഹൃത്ത് ഹരികുമാർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. 

ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച ദീപക് ലാൽ, അരുൺ ജി രാജ് എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. മദ്യലഹരിയിൽ മണിച്ചൻ പാടിയ പാട്ട് ഇഷ്ടമായില്ലെന്ന് പറഞ്ഞ് മനഃപൂർവം വഴക്കുണ്ടാക്കിയാണ് ഇരുവരും മണിച്ചന്‍റെ തലയ്ക്ക് അടിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. 

ഇന്നലെ രാത്രി വഴയിലയിലെ ലോഡ്ജിലാണ് സംഭവം. മുറിയിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ദീപക് ലാലും അരുൺ ജി രാജും ചേർന്നാണ് വിഷ്ണുവെന്ന മണിച്ചന്‍റെ തലയ്ക്കടിക്കുന്നത്. വേണമെന്ന് വച്ച് പ്രശ്നമുണ്ടാക്കണമെന്ന് ആലോചിച്ച് കരുതിക്കൂട്ടിത്തന്നെയാണ് ഇരുവരും മദ്യപിക്കാനായി പോയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമിക്കാനായി ചുറ്റിക ഇവർ കയ്യിൽ കരുതിയിരുന്നു. 

ആറ് മാസം മുൻപ് അരുൺ ജി രാജിനെ മണിച്ചൻ മർദ്ദിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ സൗഹൃദത്തിലായി. ഇതിന്‍റെ ഭാഗമായി ഇന്നലെ മണിച്ചനും ഹരികുമാറും ഇരുന്ന് മദ്യപിച്ചിരുന്ന ലോഡ്ജ് മുറിയിലേക്ക് ദീപക് ലാലും അരുൺ ജി രാജും എത്തുകയായിരുന്നു. മദ്യപിച്ചാൽ മണിച്ചൻ പ്രശ്നമുണ്ടാക്കുമെന്ന് ഇരുവർക്കും അറിയാമായിരുന്നു. അതിനാൽത്തന്നെയാണ് ആയുധം കരുതിയത്. 

- Advertisement -

മദ്യ ലഹരിയിൽ പാടിയ പാട്ടിനെ ചൊല്ലി വിഷ്ണുവും അരുണും തർക്കമുണ്ടായതാണ് കൊലയ്ക്ക് പെട്ടെന്നുള്ള കാരണമായി പറയുന്നത്. തർക്കത്തിനിടെ, അരുൺ വിഷ്ണുവിന്‍റെയും ഹരികുമാറിന്‍റെയും തലയ്ക്ക് അടിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വിഷ്ണു മരിച്ചു. ഹരികുമാറാണ് ലോഡ്ജിൽ മുറിയെടുത്തത്. പ്രതികൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

- Advertisement -

നേരം വെളുക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ നെട്ടയം മലമുകൾ വെച്ച് പോലീസ് പിടികൂടി. നിർമാണ തൊഴിലാളികളാണ് പ്രതികൾ ഇരുവരും. അരുൺ ജി രാജ് ഇടയ്ക്ക് പൂജകൾക്കും പോകാറുണ്ട്.

എന്നാൽ ഇരട്ടക്കൊലക്കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ ഇല്ല. മുഖ്യ സാക്ഷി സുധീഷിന്‍റെ വീടിന് അടുത്തുള്ള ലോഡ്ജിലാണ് സംഘം മുറി എടുത്തിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week