24.4 C
Kottayam
Sunday, September 29, 2024

ഷബ്‌നയുടെ മരണം: മൂന്നാളുടെപേരിൽക്കൂടി കേസ്, ഭർത്താവിനെയും പ്രതിയാക്കണമെന്ന് വനിതാ കമ്മിഷൻ

Must read

വടകര : കുന്നുമ്മക്കരയിലെ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർക്കെതിരേ കൂടി പോലീസ് കേസെടുത്തു. മരണപ്പെട്ട ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ പിതാവ് തട്ടാർകണ്ടി മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി അഫ്‌സത്ത് എന്നിവരുടെ പേരിലാണ് കേസ്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരമാണ് കേസ്. ഈ കേസിൽ നേരത്തേ ഹബീബിന്റെ അമ്മാവൻ ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ കേസെടുത്ത മൂന്നുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഇവർ മുൻകൂർജാമ്യത്തിനും ശ്രമം തുടങ്ങി. നാലിന് രാത്രിയിലാണ് ഷബ്നയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിനു മുമ്പ് ഹനീഫ ഷബ്‌നയെ മർദിക്കാൻ പോകുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെയും ഷബ്നയുടെ മകളുടെയും മറ്റും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് മൂന്നാളുടെ പേരിൽ കേസെടുത്തത്.

കേസിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഷബ്നയുടെ നാടായ അരൂരിലെ കർമസമിതി ഭാരവാഹികൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.ക്കൊപ്പം റൂറൽ എസ്.പി.യെ കണ്ട് നിവേദനം നൽകി.

അരൂരിലെ പുളിയംവീട്ടിൽ കുനിയിൽ ഷബ്‌ന ഭർത്തൃവീട്ടിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെപേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു.

വീട്ടിലെ സി.സി.ടി.വി. വിദേശത്തായിരുന്ന ഭർത്താവിന്റെ മൊബൈൽ ഫോണുമായി കണക്ട് ചെയ്തതാണെന്നിരിക്കെ വീട്ടിൽ നടക്കുന്ന എല്ലാകാര്യങ്ങളും അറിയുന്ന ഭർത്താവ്, ഭാര്യക്ക് കരുതൽനൽകാനോ പരിരക്ഷയൊരുക്കാനോ തയ്യാറായിട്ടില്ല. ഭർത്താവിനും ഭർത്തൃവീട്ടുകാർക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റവും സ്ത്രീധന നിരോധനനിയമപ്രകാരമുള്ള വകുപ്പും ചേർക്കണമെന്നും സതീദേവി പറഞ്ഞു.

ഷബ്‌നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടും കർമസമിതി ഭാരവാഹികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കേസന്വേഷിക്കുന്ന വടകര ഡിവൈ.എസ്.പി.യുമായും വനിതാകമ്മിഷൻ അധ്യക്ഷ ഫോണിൽ കാര്യങ്ങൾ തിരക്കി. മരണം സംബന്ധിച്ച് എടച്ചേരി പോലീസിനോട് വിശദീകരണം ചോദിക്കുമെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week