KeralaNews

അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു. ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധു (45)വിന്‍റെ മൃതദേഹമാണ് കുഴിച്ചുമൂടിയത്. മൃതദേഹം സിന്ധുവിന്‍റെ തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അതേസമയം, മൃതദേഹം ഒളിപ്പിക്കാൻ പ്രതി നടത്തിയത് വൻ ശ്രമങ്ങളെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് കുഴിച്ചു മൂടിയത്. പോലീസ് നായ മണം പിടിക്കാതിരിക്കാൻ മുളക് പൊടി വിതറിയതായും കണ്ടെത്തി.

ഫോറൻസിക്ക് സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിലാണ് മൃതദേഹം കുഴിച്ച് മൂടിയത്. ബിനോയിയുടെ വീടിനു സമീപമുള്ള വാടകവീട്ടിലായിരുന്നു സിന്ധുവും 12 വയസുള്ള ഇളയ മകനും താമസിച്ചിരുന്നത്.

ബിനോയി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയിതന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കഴിഞ്ഞ 12-നാണ് സിന്ധുവിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന സിന്ധു കഴിഞ്ഞ അഞ്ചുവർഷമായി പണിക്കൻകുടിയിൽ ബിനോയിയുടെ വീടിനു സമീപത്താണ് വാടകയ്ക്ക് താമസിച്ചുവന്നിരുന്നത്.

ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുപ്പത്തിലായിരുന്നതായാണ് അയൽവാസികൾ പറയുന്നത്. കഴിഞ്ഞ 11-ന് രാത്രി സിന്ധു മകനെ ബിനോയിയുടെ ബന്ധുവിന്‍റെ വീട്ടിൽ കൂട്ടുകിടപ്പിനായി പറഞ്ഞയച്ചു. 12-ന് മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സിന്ധുവിനെ കാണാനില്ലായിരുന്നു. തുടർന്ന് മകൻ സിന്ധുവിന്‍റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതിയും നൽകി.

ഇതിന്‍റെ അടിസ്ഥാനത്തിൽ 15-ന് പോലീസ് അന്വേഷണം ആരംഭിക്കുകയും സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ബിനോയിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 16-ന് ബിനോയി ഒളിവിൽ പോയി.

ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പുതിയ നിർമാണം നടത്തിയിട്ടുണ്ടെന്ന് സിന്ധുവിന്‍റെ ഇളയ മകൻ പോലീസിന് മൊഴി നൽകിയെങ്കിലും അവിടെ പരിശോധന നടത്താൻ പോലീസ് തയാറായില്ല. സിന്ധുവിന്‍റെ ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെത്തി അടുക്കള കുഴിച്ച് പരിശോധിക്കുകയും രണ്ടടിയോളം മണ്ണു മാറ്റിയപ്പോൾ ഒരു മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button