23.9 C
Kottayam
Saturday, September 21, 2024

ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ തൃപ്തനല്ല,രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുന്നു

Must read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യത. 36 വയസ്സുകാരനായ രോഹിത് ശര്‍മയെ 2024 സീസണു മുന്‍പു തന്നെ മുംൈബ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

പുതിയതായി ചുമതലയേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ രോഹിത് ശര്‍മ ഒട്ടും തൃപ്തനല്ലെന്നാണു പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തില്‍ ക്ലബ്ബ് വിടാനാണു താരത്തിന്റെ തീരുമാനം. പാണ്ഡ്യയ്ക്കു കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളും മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു.

2011 മുതല്‍ മുംബൈയില്‍ കളിക്കുന്ന രോഹിത്, ക്ലബ്ബിനായി കൂടുതല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുള്ള താരം കൂടിയാണ്. ക്യാപ്റ്റനായ ശേഷം ഹാര്‍ദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളില്‍ പലതിലും സീനിയര്‍ താരമായ രോഹിത് ശര്‍മയ്ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അതു പ്രകടമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളിക്കിടെ പാണ്ഡ്യയും രോഹിത് ശര്‍മയും പലവട്ടം ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചിരുന്നു.

പാണ്ഡ്യ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ചതും വന്‍ വാര്‍ത്തയായിരുന്നു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കു മാറാന്‍ രോഹിത് ശ്രമിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2024 സീസണില്‍ ഇതുവരെ എല്ലാ കളികളും ജയിച്ച കൊല്‍ക്കത്ത, ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രേയസ് അയ്യരാണു ടീം ക്യാപ്റ്റന്‍. സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് രോഹിത് ശര്‍മയെ ഡല്‍ഹി ക്യാപിറ്റല്‍സിനു വില്‍ക്കാന്‍ മുംബൈ ശ്രമിച്ചിരുന്നു.

രോഹിത്തിനെ ഡല്‍ഹിക്കു കൈമാറി പകരം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ ടീമിലെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ രോഹിത് ശര്‍മയുടെ ആരാധക പിന്തുണ കൂടി കണക്കിലെടുത്ത് മുംബൈ ഈ തീരുമാനത്തില്‍നിന്നു പിന്‍മാറി. ഹാര്‍ദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത രോഷത്തിലാണ്. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലടക്കം ആരാധകര്‍ പാണ്ഡ്യയ്‌ക്കെതിരെ കൂകിവിളിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week