28.8 C
Kottayam
Thursday, June 4, 2026

കമ്പത്തും അരുംകൊലയുടെ ഞെട്ടിയ്ക്കുന്ന കഥ,യുവാവിന്റെ മരണത്തില്‍ പ്രതികള്‍ അമ്മയും സഹോദരനും

Must read

മക്കളോടുള്ള ക്രൂരതകള്‍ക്ക് പ്രായമോ ദേശഭേദങ്ങളോ തടസമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കണ്ണൂരില്‍ ഒന്നരവയസുകാരനെ അമ്മ കടലിലെറിഞ്ഞു കൊന്നപ്പോള്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്ത് അമ്മ മകനെ വെട്ടിനുറുക്കുകയായിരുന്നു.കമ്പത്ത് അമ്മയ്‌ക്കൊപ്പം സഹോദരങ്ങളും കൊലയില്‍ പങ്കാളിയായി.

കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ അമ്മ സെല്‍വി,ഇളയ സഹോദരന്‍ ജയഭാരത് എന്നിവരാണ് കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായത്.കൊലയ്ക്കുശേഷം തലയും കൈകാലുകളും മെഷീന്‍ വാളുപയോഗിച്ച് അറുത്തുമാറ്റി.ഉടല്‍ കനാലിലും തലലയും കൈകാലുകളും വീടിന് സമീപത്തുള്ള കിണറ്റിലുമാണ് തള്ളിയത്

.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ നിന്നും ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളുമില്ലാത്ത മൃതദേഹം ലഭിച്ചത്. കനാലില്‍ മീന്‍പിടുത്തം നടത്തിയതൊഴിലാളികള്‍ ബൈക്കിലെത്തിയ സ്ത്രീയും യുവാവും കനാലിലേക്ക് ചാക്കുകള്‍ തള്ളുന്നത് കണ്ടു.ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പൂജയ്ക്ക് ശേഷം ബാക്കി വന്ന സാമഗ്രികളാണെന്ന് പറഞ്ഞു.

- Advertisement -

സ്ത്രീയുടെയും യുവാവിന്റെയും പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ തൊഴിലാളികള്‍ ചാക്കുകെട്ട് അഴിച്ചു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് വിഘ്‌നേഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

- Advertisement -

കൊലപാതകം ആസൂത്രണം ചെയ്തത് ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശം കണ്ടിട്ടാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.കൃത്യതയ്ക്കായി ചിത്രം പലതവണകണ്ടു.തല,കൈകള്‍,കാലുകള്‍ എന്നിവ അറുത്തെടുത്ത ശേഷം ആന്തരികാവയവം നീക്കം ചെയ്തു.വെള്ളത്തില്‍ ഉപേക്ഷിയ്ക്കുമ്പോള്‍ മൃതദേഹം പൊന്തിവാരാതിരിയ്ക്കാനാണ് ഇങ്ങനെ ചെയ്തത്.സിനിമയ്‌ക്കൊപ്പം കൊലപാതകം പിഴവുകൂടാതെ നടത്തുന്നതിനും മൃതദേഹം ഉപേക്ഷിയ്ക്കുന്നതിനുമായി സഹോദരന്‍ വിജയ് ഭാരത് യൂ ട്യൂബിലും തെരച്ചില്‍ നടത്തിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week